കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയാണെന്നും അടുത്തവർഷത്തോടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം  ഇരട്ടിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോട്ടയത്ത് നടന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. 

സംസ്ഥാന സർക്കാരിന്റെ നിലവിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 6300. അടുത്ത വർഷത്തോടെ ഇത് 15,000 ആകുമെന്ന് മുഖ്യമന്ത്രി.. സംസ്ഥാനത്തിന് വികസനം ഉണ്ടാവരുതെന്ന് ശത്രുതാ മനോഭാവം സ്വീകരിച്ചവരെ അതിജീവിച്ചും കേന്ദ്രത്തിന്റെ ഞെരുക്കലിനെ മറികടന്നും തനത് വരുമാനം മൂന്നു വർഷം കൊണ്ട് ഇരട്ടിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ഐടി മേഖലയിൽ തൊഴിൽ അവസരങ്ങൾ വൻതോതിൽ വർദ്ധിച്ചു. കാർഷിക വ്യവസായ മേഖലകളിൽ പ്രകടമായ വളർച്ചയുണ്ടായി. സംസ്ഥാനത്തെ ലോഡ് ഷെഡിങ് നിർത്തലാക്കിയെന്നും വ്യവസായ മേഖലയ്ക്ക്  ഗുണമേന്മയുള്ള വൈദ്യുതി നൽകാൻ കഴിഞെന്നും കോട്ടയത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാർ വിലയിരുത്തി. ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മൂന്ന് സയൻസ് പാർക്കുകളും ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു. 

കോട്ടയം ആൻസ് കൺവെൻഷൻ സെന്ററിൽ നടന്ന  കൂടിക്കാഴ്ചയിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ-തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷണലുകൾ തുടങ്ങിയവരാണ് പങ്കെടുത്തത്. കോട്ടയം നാഗമ്പടം മൈതാനത്ത്  സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം  പ്രദർശന വിപണന മേള തുടരുകയാണ്

ENGLISH SUMMARY:

Kerala to Double Startup Numbers by Next Year: Says Pinarayi Vijayan