വനിതാ സിപിഒ സമരരംഗത്തുള്ള മൂന്നുപേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. മൊത്തം 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. വിവിധ വിഭാഗങ്ങിലായി 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരും. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19ന് അവസാനിരിക്കേയാണ് മൂന്ന് പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിക്കുന്നത്.
വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം 17ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 16ന് നടന്ന മന്ത്രിസഭായോഗത്തിലും പുതിയ നിയമനം സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിനു മുമ്പിൽ വെള്ളപുതച്ച് പ്രതീകാത്മക മൃതദേഹമായി കിടന്ന് റീത്ത് വെച്ച് കിടന്നും ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഉദ്യോഗാർഥികൾ. ALSO READ: പുരുഷ–വനിതാ സി.പി.ഒ തസ്തികയിലെ 366 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു ...
ഇതിനിടെയാണ് പുരുഷ–വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകളിലെ 366 ഒഴിവുകൾ കൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ 46 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ നിയമന ശുപാര്‍ശകളാണ് അയച്ചുതുടങ്ങിയത്. 19 നാണ് ഈ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുക. 967 പേർ ഉൾപ്പെട്ട വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്ന് 337 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. 630 പേർ ഇപ്പോഴും നിയമനം കാത്തിരിക്കയാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 19നകം റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ഒഴിവുകളിലണ് സമരം തുടരുന്നവരുടെ പ്രതീക്ഷ.