ജിസ്മോളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് പി.കെ.തോമസ്. മകള്‍ക്ക് വേണ്ടി നിയമത്തിന്‍റെ ഏതറ്റം വരെയും പോവുമെന്നും പിതാവ് പ്രതികരിച്ചു. ഭര്‍തൃവീട്ടില്‍ മകള്‍ അനുഭവിച്ച കടുത്ത പീഡനങ്ങളും തോമസ് വിവരിച്ചു.
'ഒരു ദിവസം എന്‍റെ അടുത്ത് വന്നപ്പോള്‍ തലയില്‍ ഒരു പാടുണ്ട്. ഇതെന്ത് പറ്റിയതാ മോനേ എന്ന് ചോദിച്ചു. കതകിനിട്ട് ഇടിച്ചതാണെന്നാണ് അന്ന് പറഞ്ഞത്. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പപ്പാ, ചേട്ടായി എന്നെ പിടിച്ച് ഭിത്തിക്കിട്ട് ഇടിച്ചതാണെന്ന് പറഞ്ഞു. എന്താണ് പറയാഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ പപ്പ അവിടെ വന്ന് വഴക്കുണ്ടാക്കുമെന്ന് പേടിച്ചിട്ടാ, പിന്നെ അത് മതി എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല എന്നും അവള്‍ പറഞ്ഞു,' തോമസ് കൂട്ടിച്ചേര്‍ത്തു.
ഓരാഴ്ച മുമ്പ് സംസാരിച്ചപ്പോഴും പോസിറ്റീവായാണ് ചേച്ചി സംസാരിച്ചതെന്നും അങ്ങനെ സംസാരിച്ച ആള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ ജിറ്റു പറഞ്ഞു. ഫ്ളൈറ്റിലൊക്കെ കേറണമെന്ന് ചേച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. അന്ന് കുറേ ആഗ്രഹങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ചേച്ചിയെ ആണ് ആദ്യം വിളിക്കുന്നത്, ജിറ്റു പറഞ്ഞു.
ഏറ്റുമാനൂർ നീറിക്കാട് കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ്മോളുടെ വിവാഹം 2019-ൽ ആയിരുന്നു
നല്ല സാമ്പത്തിക സ്ഥിതിയിലായിരുന്നെങ്കിലും ഭര്‍ത്താവ് ജിമ്മിയോ, മറ്റ് ബന്ധുക്കളോ ജിസ്‌മോളുടെ അത്യാവശ്യങ്ങൾക്ക് പോലും പണം നൽകിയിരുന്നില്ല. മരിക്കുന്നതിന് മുൻപ് വീട്ടിൽ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്നങ്ങൾ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുന്ന പൊലീസ് പരാതി ലഭിക്കുന്ന മുറയ്ക്ക് ജിസ് മോളുടെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ശക്തമാക്കും.