cm-privatesecretary

കെ.കെ.രാഗേഷിന്‍റ ഒഴിവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആരെന്നതില്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. എം.വി.ജയരാജനെ തിരികെ എത്തിക്കുന്നതിലും സ്പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതിലും  സിപിഎം വൃത്തങ്ങള്‍ സാധ്യത കല്‍പ്പിക്കുന്നു. ശനിയാഴ്ച തീരുമാനം വന്നേക്കും. 

തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നാണ് മുഖ്യമന്ത്രിയുടെ താല്പര്യം .എന്നാല്‍ തന്‍റെ മനസില്‍ ആരെന്നത് മുഖ്യമന്തിയും ഇനിയും പാര്‍ട്ടി നേതൃത്വത്തോടെ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.  മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജനെ തിരികെ ഓഫീസിലേക്ക് എത്തിക്കുന്നതിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.  പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈറ്റ് സെക്രട്ടറിയുടെ കൂടി ചുമലകൂടി നല്‍കി മുന്നോട്ട് പോകാനുളള സാധ്യതയും സിപിഎം കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.   മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹനന്‍ തിരികെ എത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാം. എന്നാല്‍ മാധ്യമങ്ങളുമായി ആശയവിനിയ ബന്ധം കൂടുതലുള്ളയാള്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് ഉന്നത സിപിം നേതാക്കള്‍ പറയുന്നു. മുന്‍ ചീഫ് സെക്രട്ടറി വി വേണുവിന്‍റെ പേരും സജീവ പരിഗണിയിലുണ്ടെങ്കില്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ വി വേണുവിന് താലപര്യക്കുറവുണ്ടെന്നാണ് സൂചന . ശനിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനുണ്ടായേക്കും. 

ENGLISH SUMMARY:

With KK Ragesh vacating the post, discussions are active within the CPM regarding the next Private Secretary to the Chief Minister. Party circles suggest the possible return of M.V. Jayarajan or the appointment of current Special Secretary R. Mohanan to the post. A final decision is likely by Saturday.