ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ലോക്കറ്റ് വില്‍പനയില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ഒാഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വര്‍ണം–വെള്ളി ലോക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് 27 ലക്ഷംരൂപയുടെ കുറവെന്നാണ് റിപ്പോര്‍ട്ട് . കേന്ദ്രപദ്ധതിയില്‍ സിസിടിവി സ്ഥാപിക്കാന്‍ ദേവസ്വം ഫണ്ട് ചെലവഴിച്ചു. ഇതുവഴി നഷ്ടപ്പെട്ട 89 ലക്ഷം ജീവനക്കാരില്‍നിന്ന് പിടിക്കണമെന്നും ഒാഡിറ്റ് വിഭാഗം നിര്‍ദേശിച്ചു.