നര്‍മ്മത്തിന്‍റെ ചിരിയെക്കാള്‍ കുരുത്തുറ്റതാണ് ആത്മവിശ്വാസത്തിന്‍റെ ചിരിയെന്ന സന്ദേശം പകര്‍ന്ന് മനോരമ ന്യൂസ് കേരള കാന്‍ ഒന്‍പതാം പതിപ്പിന് സമാപനം. സംഗീതത്തിലെ ചിരി രോഗപ്രതിരോധമാര്‍ഗമാകുന്നത് എങ്ങനെയെന്ന് വിവരിച്ച് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ലൈവത്തണിനെ സംഗീതസാന്ദ്രമാക്കി. കേരള കാനിന്‍റെ മുഖമായ രമേശ് പിഷാരടി അവതാരകനായി എത്തിയ ലൈവത്തണിൽ പ്രമുഖര്‍ തല്‍സമയം അണിചേര്‍ന്നു.
കേരള കാന്‍ വേദിയിലെത്തിയ നടന്‍ ശ്യാം മോഹന്‍ തന്‍റെ ചില ചിരി അനുഭവങ്ങള്‍ പങ്കുവച്ചു. ചിത്രം വരച്ച് ചിത്രകാരനും ശില്‍പിയും എഴുത്തുകാരനുമായ പോള്‍ കല്ലാനോട് ലൈവത്തണിന്‍റെ ഭാഗമായി. താന്‍ വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക കാന്‍സര്‍ ബാധിച്ച കുട്ടികളെ സഹായിക്കാന്‍ ഉപയോഗിക്കുന്നതിന്‍റെ കാരണം പറഞ്ഞ് നടി ഷീലയും ലൈവത്തണില്‍ പങ്കെടുത്തു.
കേരള കാന്‍ ലൈവത്തണിലെത്തിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സീതി ഹാജിയുടെ പേരില്‍ എടവണ്ണയില്‍ കാന്‍സര്‍ ആശുപത്രി തുടങ്ങാനുണ്ടായ സാഹചര്യം വിവരിച്ചു പി.കെ.ബഷീര്‍ എംഎല്‍എ. രോഗമുക്തിയും രോഗിയുടെ മാനസിക പിരിമുറുക്കവും തമ്മിലുള്ള ബന്ധവും, രോഗിയുടെ മുഖത്ത് ചിരി വിരിയേണ്ടതിന്‍റെ ആവശ്യകതയും ലൈവത്തണില്‍ ചര്‍ച്ചയായി. കേരള കാന്‍ പത്താം പതിപ്പിനുള്ള ഒരുക്കങ്ങള്‍ കൂടി പങ്കുവച്ചാണ് ഒന്‍പതാം പതിപ്പ് സമാപിച്ചത്.