AI IMAGE
എന്‍റെ മകനെ അവള്‍ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടുപോയി ഹോട്ടിലിൽ താമസിപ്പിച്ച് ഒരാഴ്ച്ചയോളം ലൈംഗികമായി പീഡിപ്പിച്ചു, മദ്യം നൽകിയ ശേഷമാണ് മകനെ ലൈംഗികമായി അവള്‍ ഉപയോഗിച്ചത്. ജയ്പൂരില്‍ 17കാരന്‍റെ അമ്മ പൊലീസിനോട് പറഞ്ഞ പരാതിയാണിത്. ഒടുവില്‍ രേഖാമൂലം അളരോട് പരാതി എഴുതി വാങ്ങിയ ശേഷം, പൊലീസ് കേസെടുത്തു. ആരോപണ വിധേയയായ മുപ്പതുകാരി ലാലിബായ് മോഗിയയെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കി.
ഇപ്പോഴിതാ ആ കേസില്‍ പ്രതിക്ക് രാജസ്ഥാനിലെ ബുണ്ടിയിലെ പോക്‌സോ കോടതി വിധിച്ചത് 20 വര്‍ഷം തടവും 45000 രബപ പിഴയും. 2023 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പോക്സോ കേസില്‍, മുപ്പതുകാരിയായ ലാലിബായ് മോഗിയയ്ക്കാണ് ശിക്ഷ ലഭിച്ചത്. ലൈംഗിക പീഡനത്തിന് ഇരയായ കൗമാരക്കാരന്റെ മാതാവിന്‍റെ പരാതിയാണ് മുപ്പതുകാരിയെ കുടുക്കിയത്.
പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മൂപ്പതുകാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 നവംബർ ഏഴിനായിരുന്നു കുട്ടിയുടെ അമ്മ ലൈംഗിക പീഡനം ആരോപിച്ച് പൊലീസിൽ പരാതി രജിസ്റ്റര്‍ ചെയ്തത്.
ലാലിബായ് മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ അപ്പോള്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ചെയ്‌തുപോയ തെറ്റിൽ കുറ്റബോധമുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞതായാണ് വിവരം.