aap-congress

TOPICS COVERED

ഡല്‍ഹിയില്‍ ബിജെപിയുടെ വരവിന് ഇടയാക്കിയത് കോണ്‍ഗ്രസിന്‍റെ സ്വാര്‍ഥതയാണോ ? സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്  ഉയരുന്നത്. സഖ്യമായി മല്‍സരിച്ചിരുന്നെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താമായിരുന്നു എന്നാണ് വിമര്‍ശനം.  

 

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല എന്ന് ആദ്യം പ്രഖ്യാപിച്ചത് അരവിന്ദ് കേജ്രിവാളാണ്. കോണ്‍ഗ്രസുമായി മാത്രമല്ല ഇന്ത്യ സഖ്യത്തിലെ ഇടതുപാര്‍ട്ടികളടക്കം ആരുമായും ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് തയാറായില്ല. കോണ്‍ഗ്രസും തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. സിപിഎം രണ്ട് സീറ്റുകളിലും സിപിഐ നാല് സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.  ഇനി കോണ്‍ഗ്രസോ ഇടതുപാര്‍ട്ടികളെോ ആപ്പിനെ പിന്തുണച്ചിരുന്നെങ്കിലും ബിജെപിയെ പരാജയപ്പെടുത്താനാവുമായിരുന്നോ ?  നാല്‍പത് സീറ്റുകളില്‍ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ആപ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചത്.  

21 മണ്ഡലങ്ങളില്‍ 20,000ന് മുകളിലാണ് ബിജെപി ഭൂരിപക്ഷം. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് നേടിയത് നാമമാത്ര വോട്ട് മാത്രം. അതായത് കോണ്‍ഗ്രസ് ഒപ്പം നിന്നിരുന്നെങ്കിലും ആപ്പിന്‍റെ ദയനീയ പരാജയത്തെ തടയാനാവുമായിരുന്നില്ലെന്ന് ചുരുക്കം.  മല്‍സരിച്ച എല്ലായിടത്തും ആയിരത്തില്‍ താഴെ മാത്രം വോട്ടു നേടിയ, ചിലയിടത്ത് നോട്ടയെക്കാള്‍ താഴെപ്പോയ ഇടതുപാര്‍ട്ടികള്‍ വിചാരിച്ചാലും കെജ്രിവാളിനെ രക്ഷിക്കാനാവുമായിരുന്നില്ല.

ENGLISH SUMMARY:

Even if Congress or Left parties had supported AAP, could BJP have been defeated? In 40 constituencies, BJP candidates defeated AAP candidates with a margin of over 10,000 votes; In 21 constituencies, BJP’s victory margin exceeded 20,000 votes. Congress secured only a nominal number of votes in these areas. This indicates that even if Congress had supported AAP, it could not have prevented its crushing defeat. In some places, the Left parties performed worse than NOTA, making it impossible for them to rescue Kejriwal even if they had tried