bsf-jawan-detained-by-pakistan-border

പഞ്ചാബ് അതിർത്തിയിൽ നിന്ന് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാക്കിസ്ഥാൻ ഒളിച്ചുകളി തുടരുന്നു. സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് ബിഎസ്എഫ് ജവാൻമാരും ഉദ്യോഗസ്ഥരും അതിർത്തിയിൽ കാത്തുനിന്നെങ്കിലും പാക് ഭാഗത്ത് നിന്ന് ആരും എത്തിയതായി വിവരമില്ല.

പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ പാക് അധീന കശ്മീരില്‍ യോഗം ചേര്‍ന്നതായി വിവരം. ആക്രമണം നടത്തി രക്ഷപെട്ട  ഭീകരരുടെ ഒളിയിടം  വ്യക്തമായി. രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടു.   ഭീകരന്‍ ഹാഷിം മൂസ മുന്‍പും ആക്രമണങ്ങള്‍ ന‌ടത്തിയെന്ന് എന്‍.ഐ.എ. പാക് പൗരനായ മൂസ ഒരുവര്‍ഷമായി കശ്മീരിലുണ്ടെന്നും വിവരം ലഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 2000 പേരെ പൊലീസ് ചോദ്യം ചെയ്തു.  അതിനിടെ  നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം; പലയിടത്തും വെടിവയ്പ്പുണ്ടായി.  ഇന്ത്യ  ശക്തമായി തിരിച്ചടിച്ചു.    ബന്ദിപോരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.  പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ബന്ദിപ്പോരയിലേത്. 

ENGLISH SUMMARY:

Pakistan continues to delay the release of a BSF jawan captured at the Punjab border, ignoring India's flag meeting request. Meanwhile, intelligence reveals that the Pahalgam attack was planned in Pakistan-occupied Kashmir. Two terrorists' sketches have been released, including Hashim Moosa, a known Pakistani national active in Kashmir for a year. Pakistan also provoked cross-border firing, with heavy retaliation from India, while a fourth encounter post-Pahalgam is ongoing in Bandipora.