വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ച ഭൂരിഭാഗം കര്‍ഷകര്‍ക്കും വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്താണ് പലരും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കര്‍ഷകര്‍ക്ക് വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനത്തിലും അവ്യക്തതയുണ്ട്.
വേനല്‍മഴയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 165 കോടിയോളം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. നെല്‍കൃഷിക്ക് മാത്രം 130 കോടിയുടെ നഷ്ടമുണ്ടായി. 8000 ഹെക്ടറിലെ നെല്‍കഷി നശിച്ചു. പുഞ്ചകൃഷി ചെയ്ത കര്‍ഷരുടെ എണ്ണം നാല്‍പ്പത്തി മൂവായിരത്തിനു മുകളിലാണ്. ഭൂരിഭാഗം കര്‍ഷകരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ുഷുറന്‍സ് പുദ്ധതികളില്‍നിന്ന് പുറത്താണ്. മടവീഴ്ചയില്‍ ആറുകോടിയോളം രൂപയുടെ കൃഷിനാശമുണ്ടായ സി ബ്ലോക്ക് പാടശേഖത്തിലെ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടല്ല.
അരലക്ഷത്തോളം രൂപ ഏക്കറിന് കൃഷിച്ചെലവ് വരുന്ന കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ലഭിക്കുന്നത് ഹെക്ടറിന് 13,500 രൂപ മാത്രമാണ്. ഇത് ലഭിക്കാന്‍ മാസങ്ങളെടുക്കും. പ്രധാനമന്ത്രി ഫസല്‍ഭീമ യോജന പദ്ധതി പ്രകാരം 80,000 രൂപ ഹെക്ടറിന് ഇന്‍ഷുറന്‍സ് ലഭിക്കുമെങ്കിലും നഷ്ടം കണക്കാക്കുന്ന മാനദണ്ഡം അശാസ്ത്രീയമാണ്. ആലപ്പുഴ, പാലക്കാട് ജില്ലകളെ മാത്രമാണ് കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ നെല്‍കൃഷിയോ മരച്ചീനിയോ, വാഴയോ നശിച്ചാല്‍ കേന്ദ്ര ഇന്‍ഷുറന്‍സ് ആനുകൂല്യവും കിട്ടില്ല. നെല്ലിന് വ്യക്തിഗത ഇന്‍ഷുറന്‍സും ഇല്ല. മൂവായിരത്തോളം കര്‍ഷകര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കുന്നത്.