ഹിസ്ബുല്ലയെ തടഞ്ഞില്ലെങ്കില്‍ ഇറാന്‍ വീണ്ടും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇറാന്‍. പാക്കിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ പ്രതിനിധി സംഘം വേദിവിട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര കൂടിയാലോചനകൾക്ക് പിരിഞ്ഞതോടെയാണ് സംഘം വേദിവിട്ടത്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ആദ്യഘട്ട ചർച്ചയായില്ല. ലബനനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. ഹോര്‍മുസ് വിഷയവും ആണവ ഉപരോധവും വരും ഘട്ടങ്ങളില്‍ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.