This video grab taken from handout footage released by the Iranian Revolutionary Guard Corps (IRGC) on March 12, 2026, shows what it says was the "launch of wave #41 of Iranian missiles". Iran's Revolutionary Guards said on March 12, they had targeted Israel as well as US sites in the United Arab Emirates, Iraq and Kuwait. The Middle East war, triggered on February 28 by American-Israeli attacks on Iran, is hampering the global economy's supply of oil and weakening production capacity. (Photo by Iran's Islamic Revolutionary Guard Corps (IRGC) / AFP
ഖത്തറിന് നേരെ ഇറാന്‍ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഖത്തർ സൈന്യം ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും നിരവധി ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. Also Read: ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാന്‍; ജറുസലേമിലെ പുണ്യസ്ഥലങ്ങളിലെ പ്രാർഥനകൾ നിർത്തി...
അതിനിടെ മേഖലയിലുടനീളമുള്ള യുഎസ് സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ഐആര്‍ജിസി ഇന്റലിജൻസ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോട്ടലുകളിലും സ്വകാര്യയിടങ്ങളിലും താമസിക്കുന്ന 11,000 യുഎസ് സൈനികരെ കണ്ടെത്താനാണ് മേഖലയിലെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അറബ് സഹോദരങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാൻ യുഎസ് ശ്രമിക്കുമെന്നും അതിനാൽ അവര്‍ക്ക് അഭയം നൽകാതിരിക്കുകയും അവരുടെ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ഐആര്‍ജിസി ആഹ്വാനം ചെയ്യുന്നു