അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളുമായി ഷാർജ ഭരണകൂടം. പരിഭ്രാന്തരാകാതെ ശാന്തമായി ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് മീഡിയ ബ്യൂറോ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ ബാൽക്കണികളിൽ നിന്നും ജനാലകളിൽ നിന്നും മാറി സുരക്ഷിതമായ ഉൾഭാഗത്തേക്ക് മാറണം. അടിയന്തര ഘട്ടങ്ങളിൽ ലിഫ്റ്റുകൾ ഒഴിവാക്കി പടികൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. പുറത്തുള്ളവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിലേക്ക് അഭയം തേടേണ്ടതാണ്. വാഹനമോടിക്കുന്നവർ പരിഭ്രാന്തരാകാതെ വശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്ത് സുരക്ഷിതരാകണം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി. സംഭവസ്ഥലങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കുക. അടിയന്തര സഹായങ്ങൾക്കായി 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സുരക്ഷാ സേനയുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ഷാർജ സർക്കാർ അഭ്യർത്ഥിച്ചു. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാം.