മുന്‍മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് നടി മായ വിശ്വനാഥ്. കെ.ബി.ഗണേഷ് കുമാര്‍ അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ വന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു. തന്നേയും സഹോദരിപുത്രന്മാരേയും ചേര്‍ത്ത് ഗണേഷ് കുമാര്‍ മോശമായി സംസാരിച്ചുവെന്നും മൈ മീഡിയ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ മായ വിശ്വനാഥ് പറഞ്ഞു. 

'നേതാവെന്ന നിലയ്​ക്ക് പരാജയമാണെന്ന് തോറ്റപ്പോള്‍ തന്നെ മനസിലായി. വ്യക്തി എന്ന നിലയ്​ക്കും പരാജയമാണ്. എന്‍റെ വ്യക്തപരമായ അഭിപ്രായമാണ്. എന്നെ അത്രയും മുറിവേല്‍പ്പിച്ചു. എന്‍റെ സഹോദരിയുടെ ആണ്‍മക്കളേയും എന്നേയും ചേര്‍ത്ത് സംസാരിച്ച വ്യക്തിയാണ്. 

എന്‍റെ സഹോദരിയുടെ മക്കള്‍ എന്‍റെ മക്കളാണ്. അവരെ ഈ കൈകളിലാണ് വാങ്ങിയത്. അവരുടെ ഇടുപ്പില്‍ ഞാന്‍ കൈ വച്ച ഫോട്ടോയെ പറ്റി പറഞ്ഞു. എന്‍റെ സഹോദരിയുടെ മക്കളുടെ ഇടുപ്പിലല്ലാതെ നാട്ടുകാരുടെ ഇടുപ്പില്‍ കയ്യിടാന്‍ പറ്റുമോ? ഇത് പറയാന്‍ അയാളാരാണ്? ചേച്ചിയുടെ മക്കള്‍ ഞാന്‍ കൊണ്ടുനടക്കുന്ന പയ്യന്മാരാണെന്ന് അയാളുടെ ഫ്രണ്ട് പറഞ്ഞു. എത്ര വൃത്തികെട്ട ഒരുത്തനാണ്. അന്ന് ഞാന്‍ ആലോചിച്ചു, ഇനി ഇയാള്‍ ജയിക്കില്ല. അവിടെവച്ച് അയാളെ വെറുത്തതാണ്. ഇക്കാര്യം പലര്‍ക്കും അറിയാം,' മായ കൂട്ടിച്ചേര്‍ത്തു

ENGLISH SUMMARY:

Malayalam actress Maya Viswanath launched a scathing attack against former minister K.B. Ganesh Kumar, expressing strong opposition to his inclusion in the AMMA ad-hoc committee. In an interview with My Media Originals, she accused him of deeply hurting her by making malicious remarks regarding her relationship with her sister's sons. Maya Viswanath stated that she carried her nephews in her arms since childhood, strongly condemning Ganesh Kumar and his associates for twisting a family photo into vulgar allegations. Declaring that she began detesting him after those hurtful comments, she slammed him as a failure both as a leader and as an individual.