അഹാനയുടെ ആരോപണങ്ങളില്‍ മറുപടിയുമായി അമ്മൂമ്മ വസന്ത. കുടുംബത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും പ്രായമായ ആളെന്നു കരുതി പലതും ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നുമായിരുന്നു അഹാനയുടെ ആരോപണം. അതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന സ്വന്തം വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു. അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവി പുറത്തുവിട്ട വിഡിയോയ്ക്ക് പിന്നാലെയാണ് അഹാന മറുപടിയുമായി രംഗത്തെത്തിയത്. തന്‍വിയുടെ വിഡിയോയിലൂടെ തന്നെയാണ് അമ്മൂമ്മ വസന്ത വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചത്.
അഹാന തനിക്ക് മോശം മെസേജുകള്‍ അയച്ചിരുന്നുവെന്നും തന്നെ തെറി വിളിച്ചതുകൊണ്ടാണ് തിരിച്ചുവിളിച്ചതെന്നും അമ്മൂമ്മ പറഞ്ഞു. അഹാന തന്നെ അടിക്കാന്‍ വന്നുവെന്നും വിഡിയോയില്‍ വസന്ത ആരോപിച്ചു. 'എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയും, അത് അറിയാതെ പറഞ്ഞുപോകുന്നതാണ്. കൊച്ചുമോളോട് ഞാൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അമ്മു എന്നെ പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഓസിയോ ഹൻസുവോ ഇഷാനിയോ അവരാരും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുള്ളൂ. അമ്മു പറഞ്ഞത് ഞാനൊന്ന് വായിച്ച് കേൾപ്പിക്കാം, ‘ഇനി എനിക്ക് ഒരു അമ്മൂമ്മ, അപ്പച്ചി, വസന്ത... ഇനി എന്‍റെ ജീവിതത്തിൽ ഇല്ല. ഇനി നിനക്ക് മെസേജ് അയക്കാനും സാധിക്കില്ല, ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുന്നു.’
വേറെ ഒരു മെസജ് ഇങ്ങനെ: ‘നിനക്ക് എന്നും രാവിലെ കേൾക്കാൻ അതിമനോഹരമായ പാട്ട്, അത് നാട്ടുകാർ കേട്ടാൽ നിന്നെ ചൂല് വച്ച് അടിക്കും. അത് ഓർത്തു വച്ചോ വൃത്തികെട്ട സ്ത്രീയെ! ഇതിന്‍റെ ഓരോ കോപ്പി വീതം നിന്‍റെ ബന്ധുക്കാർക്ക് അയച്ചിട്ടുണ്ട്, അവരും കേൾക്കട്ടെ ഈ പാട്ട്.’ ഇതൊക്കെ കൂടാതെ വേറെയും മേസേജസ് അയച്ചിട്ടുണ്ട്. ‘എടീ വസന്തേ’ എന്നാണ് വിളിക്കുക. വെറുതെ ഇരുന്ന എന്നെ അമ്മു തെറി വിളിച്ചതുകൊണ്ടാണ് ഞാൻ തിരിച്ചു തെറി പറഞ്ഞത്. ഞാൻ വിളിച്ചില്ലെന്നു പറയുന്നില്ല.
അപ്പൂപ്പന്‍റെ മൂക്കിൽ നിന്ന് രക്തം വന്നുവെന്ന് ഒക്കെ പറയുന്നത് വെറുതെ പറയുന്നതാണ്. എന്നെ തെറി പറഞ്ഞ ഹോം നഴ്സിനെ ഞാൻ പുറത്തു നിർത്തിയിട്ടുണ്ട്. ഏത് ഹോം നഴ്സ് വന്നാലും ഏജൻസിയിൽ ഇവർ വിളിച്ചു പറയും, ആ വീട്ടിൽ മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കരുത്. അവൾ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയുക. കാരണം നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാനാണ്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കാൻ പാടില്ല. അവരല്ല ഞങ്ങളാണ് നിങ്ങൾക്ക് ശമ്പളം തരുന്നതെന്നു പറയും.ഞാൻ ചെയ്യുന്ന ഫോൺ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് അവർക്കു കൊടുക്കും. എന്‍റെ നാത്തൂന്മാരെയാണ് ഞാൻ വിളിക്കുന്നത്. സിന്ധുവും സിമിയും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സിമിക്കു വേണ്ടി ചെന്നൈയിലെ വീട് വരെ വിറ്റു കൊടുത്തു. അതും പോയി. സിമി തൻവിയെ നോക്കാത്തതിന്‍റെ പേരിലാണ് ഞങ്ങൾക്ക് തൻവിയെ നോക്കേണ്ടി വന്നത്. പണ്ട് വഴക്കു കൂടിയപ്പോൾ അമ്മു പറഞ്ഞത്, ‘കല്യാണത്തിനുപോലും ആ നാറി സിമിയെ വിളിക്കില്ലെന്നാണ്’. ഇപ്പോൾ സിമി നല്ലവളാ!
ഞാനും എന്‍റെ ഭർത്താവും കൂടി അടികൂടിയാൽ നാട്ടുകാർക്ക് എന്ത്? അത് ആരും തിരക്കേണ്ട കാര്യമില്ല. 58 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പൂപ്പന് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തു കളയാമായിരുന്നില്ലേ? അദ്ദേഹം എന്നെ അവസാനം വരെ നോക്കി. കിടക്കാനൊരു വീടും ജീവിക്കാനുള്ള വകയും തന്നിട്ടു തന്നെയാണ് ആളു പോയത്. എന്തിന് അപ്പൂപ്പാ ആ സ്ത്രീയുടെ പേരിൽ വീട് എഴുതിക്കൊടുത്തത്? എന്തിന് ഇത്ര പൈസ ഇട്ടു കൊടുത്തുവെന്ന് അപ്പൂപ്പനോട് ഈ അമ്മു ചോദിച്ചിട്ടുണ്ട്.
ഹോം നഴ്സിന്റെ കയ്യിൽ ഫ്രൂട്സ് വാങ്ങി കൊടുത്തിട്ട് അഹാന പറയും ഈ ഫ്രൂട്സ് അപ്പൂപ്പന് മാത്രം കഴിക്കാനുള്ളതാണ്. ഒന്നു പോലും അമ്മൂമ്മ എടുക്കരുതെന്ന്! ഈ കാര്യം അഹാന പറഞ്ഞൂന്ന് പറയാൻ പറഞ്ഞു വിടും. ആ പയ്യൻ അതുപോലെ ഇവിടെ വന്നു പറയും. എന്തുകൊണ്ടു വന്നാലും ഞാൻ തിന്നാതെ എന്റെ ഭർത്താവ് തിന്നില്ല.
അവസാനം അമ്മു എന്നെ അടിക്കാൻ വന്നു. എന്നെ അടിച്ചാൽ ഞാൻ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അർജുനാണ് എന്നെ വിളിച്ചു പറയുന്നത്. ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. അഹാനയുടെ കല്ല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് അവൾ പറഞ്ഞു. ‘നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല’ എന്നു പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാൻ കൂടിയാണ് അന്ന് വന്നതെന്ന് പറയുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് 75 വയസ്സായി. ഇനിയൊരു കല്യാണം കൂടാൻ മോഹമൊന്നും ഇല്ല. മക്കൾ എന്നെ വിളിക്കുകയും വേണ്ട, ഞാൻ വരുന്നുമില്ല എന്ന് പറഞ്ഞു.
അപ്പൂപ്പൻ മരിച്ചതിന്‍റെ നാലിന്‍റെ അന്ന് എനിക്ക് തന്ന ചുരിദാർ സിന്ധു തിരിച്ചെടുത്തുകൊണ്ടു പോയി. സഞ്ജയനത്തിന് ഇടാൻ ഒരു ഡ്രസ് നോക്കാൻ എന്‍റെ പെട്ടി തുറന്നപ്പോഴാണ് അവൾ അങ്ങനെ ചെയ്തത്. സിന്ധു തന്നെ വാങ്ങി തന്ന ഡ്രസാണ് എനിക്കുള്ളത്. അവളാണ് എനിക്ക് വാങ്ങി തരാറുള്ളത്. എടുക്കല്ലേ എന്നു പറഞ്ഞിട്ടും അവൾ കേട്ടില്ല. അവളുടെ ചുരിദാർ എന്‍റെ ഡ്രസിന്‍റെെ ഇടയിൽ പെട്ടെന്നും അവൾ ആ ചുരിദാർ എടുക്കാണ് എന്നു പറഞ്ഞാണ് കൊണ്ടു പോയത്. ഹോം നഴ്സിന്റെ കയ്യിൽ തേക്കാൻ കൊടുത്തയച്ച ഒരു തുണി പോലും എനിക്ക് തിരികെ എത്തിച്ചു തന്നില്ല. തുണി തേക്കുന്ന അണ്ണാച്ചി തേച്ചു കഴിഞ്ഞിട്ട് സിന്ധുവിന്റെ വീട്ടിലാണ് കൊടുക്കുക. അങ്ങനെ അതും പോയി. എന്റെ കൊച്ച് വന്നിട്ടു പറഞ്ഞു, അമ്മൂമ്മയ്ക്ക് തുണി ഇല്ലെങ്കിൽ അവൾ വാങ്ങിത്തരാമെന്ന്! എന്നിട്ട് അഞ്ചു ചുരിദാറിന്റെ തുണി വാങ്ങി തയ്ക്കാൻ കൊടുത്തു. എന്റെ ഭർത്താവിനോട് അവൾ പറയുമായിരുന്നു, ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു എന്ന്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മോളു പറയേണ്ട വാചകമാണോ ഇത്. എന്റെ ഭർത്താവ് മിണ്ടാതെ ഇരുന്നത് ആളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഒക്കെ അവളായിരുന്നു. പക്ഷേ, ഈ ഹോം നഴ്സിന്റെ മുൻപിൽ വച്ച് ആള് സിന്ധുവിനെ പറ്റി പറഞ്ഞിട്ടുണ്ട്– ഇത്രയും വഞ്ചകിയായ ഒരു സ്ത്രീ ഈ ലോകത്തുണ്ടാകില്ല എന്ന്. അവർ ഇന്ന് ഇംഗ്ലിഷ് സംസാരിച്ചുകൊണ്ടു നടക്കുന്നില്ലേ? എങ്ങനെയാണ് ഇംഗ്ലിഷുകാരായത്? എന്റെ ഭർത്താവ് കഷ്ടപ്പെട്ട് ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ ചേർത്തു പഠിപ്പിച്ചതുകൊണ്ട്.