mohanlal-salim-kumar-2

അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാർ വിട വാങ്ങിയതെന്ന് മോഹൻലാൽ. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹൻലാൽ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

 

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. 

 

നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ.

മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിന് അന്ത്യാഞ്ജലി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സ് മാര്‍ഗം പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിച്ചു. ഒരു മണിവരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. 

സംസ്കാരം വൈകിട്ട്  മൂന്നരയ്ക്ക് വീട്ടുവളപ്പിലാണ്. ദേശീയ പുരസ്കാരമടക്കം നേടിയ സലീം കുമാര്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Malayalam superstar Mohanlal has paid an emotional tribute to the late actor Salim Kumar, remembering him as a close friend, a National Award-winning performer, and a socially conscious citizen. Mohanlal praised Salim Kumar’s ability to make audiences laugh and think through his memorable roles and recalled their long association both in cinema and in personal life. The heartfelt message highlights the lasting legacy of one of Malayalam cinema’s most beloved actors.