shamnas-kp

TOPICS COVERED

ആവശ്യത്തിനും അനാവശ്യത്തിനും ട്രോളുകളും ചര്‍ച്ചകളും നടക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഈ ഇടത്തേക്ക് കഴിഞ്ഞ ദിവസം ഒരു കൂട്ടം യുവാക്കളുടെ മെലഡി മാഷപ്പാണ് ചര്‍ച്ചയായത്. 'പള്ളിച്ചട്ടമ്പിയിലെ' 'കാട്ടുചെമ്പകം പൂത്തോട്ടെ', 'കല്യാണ രാമനി'ലെ 'കഥയിലെ രാജകുമാരി'യും പാട്ടും ഒന്നിപ്പിച്ച മാഷപ്പാണ് യുവാക്കള്‍ പാടിയത്. പിന്നാലെ ഈ പാട്ടിനെതിരെ വലിയ രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു. യുവാക്കളുടെ ശബ്ദത്തിനെതിരെയാണ് വിമര്‍ശവും കടുത്ത പരിഹാസവും വന്നത്. 

ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഈ യുവാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ശബ്ദം ഇങ്ങനെയാണെന്നും ഇനിയും പാട്ടുകള്‍ പാടുമെന്നുമാണ് യുവാക്കളുടെ പ്രതികരണം. ' ഷംനാസ് കെപി' 'ഫവാസ് ഫവാസ്' എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നുമാണ് പ്രതികരണ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

'രണ്ട് ദിവസം മുന്‍പ് ഞങ്ങള്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതില്‍ പോസിറ്റീവായും നെഗറ്റീവായും ട്രോളുകളും കമന്‍റുകളും വന്നിരുന്നു. അതെല്ലാം ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ശബ്ദം ഇങ്ങനെയാണ്, ഈ ശബ്ദത്തിലേ പാടാനാവൂ. ഇനിയും പാടും. ഇനിയും വിഡിയോകള്‍ ചെയ്യും. സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. അതില്‍ ബുദ്ധിമുട്ടില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തുകൊണ്ടിരിക്കും. ആ വിഡിയോയില്‍ തുടരും എന്ന് പറയുന്നത് തുടരും എന്ന് തന്നെയാണ്,' യുവാക്കള്‍ പറഞ്ഞു. 

ENGLISH SUMMARY:

Social media is a space where trolls and discussions happen frequently. Recently, a melody mashup by a group of youngsters went viral, sparking both praise and criticism. The youth have now responded to the criticism, stating that this is their natural voice and they will continue to create music.