ഇടവേളയ്ക്കുശേഷം കസബയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചര്‍ച്ചകളില്‍. ഇക്കണോമിക്സ് ടൈംസിന് നടി പാര്‍വതി നല്‍കിയ ദീര്‍ഘ അഭിമുഖമാണ് വിവാദത്തിന് വീണ്ടും തിരി കൊളുത്തുന്നത്. വിവാദവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ പ്രതികരണത്തിൽ പൂർണതൃപ്തി ലഭിച്ചെന്ന് പറയാൻ കഴിയില്ലെന്ന് അഭിമുഖത്തില്‍ പാർവതി വിശദീകരിക്കുന്നു.
'മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം വിഷയത്തിൽ സംസാരിച്ചതില്‍ സന്തോഷമുണ്ട്. ഇക്കാര്യം അറിയിച്ച് മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ അപ്പോഴേക്കും വിഷയം കൈവിട്ട് പോയിരുന്നു. പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായല്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറി.' പാര്‍വതി പറഞ്ഞു.
പലരും മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട സാഹചര്യവും അഭിമുഖത്തില്‍ പാര്‍വതി വിശദീകരിക്കുന്നു. മാപ്പ് പറച്ചില്‍ എന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ല എന്നാണ് പാര്‍വതിയുടെ മറുപടി. വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിക്കുകയും എനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറയുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് ചലച്ചിത്രമേഖലയില്‍ നിലനില്‍ക്കുന്നു. ഞാൻ ഇനിയും സിനിമ ചെയ്യും. തടസ്സങ്ങളുണ്ടായേക്കാം. പക്ഷേ ഞാൻ എവിടെയും പോകാൻ തയ്യാറല്ല.'
പലയിടത്തും താഴ്ന്ന് നിൽക്കണമെന്ന് പലരും ഉപദേശിച്ചു. എന്നാൽ അങ്ങനെ നിന്ന് ജോലി ചെയ്യേണ്ട കാര്യം എനിക്കില്ല. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ഞാൻ തന്നെ ശ്രമിക്കും.'-പാർവതി പറഞ്ഞു.
പാര്‍വതി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതും തുടര്‍കേസും അടങ്ങിയ നേരത്താണ് പുതിയ അഭിമുഖം പഴയ വിവാദത്തെ ചര്‍ച്ചകളില്‍ എത്തിക്കുന്നത്.