മാസോ ഗ്യാസോ?; പൊളിറ്റിക്കല്‍ ഡയലോഗ്സിന്റെ പോളിടെക്ക്നിക്ക്; 2021

പഞ്ച് ഡയലോഗുകള്‍ അത് ആരുപറഞ്ഞാലും മലയാളി കൈയ്യടിക്കും. അവയൊക്കെ അവസരം വരുമ്പോള്‍ പലയിടങ്ങളിലും ഉപയോഗിച്ച് കൈയ്യടി വാങ്ങുകയും ചെയ്യും. പോരാത്തതിന് വാട്സ്ആപ്പ് സ്റ്റിക്കറുവരെയാക്കും. ഡയലോഗുകള്‍ സിനിമാ നടന്മാരുടെ കുത്തകയല്ല. നമ്മുടെ രാഷ്ട്രീയക്കാരും അതിന് കേമന്മാരാണ്. ഈവര്‍ഷത്തെ അത്തരം ഇടിവെട്ട് പറച്ചിലുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. പൊളിറ്റിക്കല്‍ ഡയലോഗ്സ്

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡയലോഗുകള്‍ അടിച്ചതാരാണ് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. കെ സുധാകരന്‍. 2021 ന്‍റെ തുടക്കത്തില്‍ സുധാകരന്‍ കോണ്‍ഗ്രസിലെ കട്ട റിബലും നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്ന ഒറ്റയാനുമായിരുന്നെങ്കില്‍ വര്‍ഷം അവസാനിക്കുമ്പോള്‍ കക്ഷി കോണ്‍ഗ്രസിന്‍റെ കേരളത്തിലെ അമരക്കാരനാണ്. ആ പദവിയിലേക്കെത്തിയതില്‍ സുധാകരന്‍റെ നാവിനും പ്രത്യേക റോളുണ്ട്. തരപ്പടിക്കാരോട് ഏറ്റുമുട്ടാനാണ് സുധാകരന് ഏറെയിഷ്ടം. അതുകൊണ്ട് സുധാകരന്‍റെ കാഴ്ചപ്പാടില്‍ പിണറായിക്കാരന്‍ വിജയനാണ് കട്ട  എതിരാളി. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കണ്ണൂരെത്തിയപ്പോള്‍ വേദിയിലേക്ക് സുധാകരനെ ക്ഷണിച്ചു. ഹെലികോപ്റ്ററില്‍ പറക്കുന്ന പിണറായിക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചു. ചെത്തുകാരന്‍റെ മകന്‍ എന്ന ആ ഡയലോഗുണ്ടാക്കിയ ഒച്ചപ്പാട് ഇപ്പോളും തീര്‍ന്നിട്ടില്ല. കാരണം വിളിച്ചത് പിണറായിയെയാണ്. കക്ഷിയും ഡയലോഗടിക്കുന്നതില്‍ വില്ലാളിവീരനാണല്ലോ..

വിഡിയോ കാണാം..