ഫേസ് കളഞ്ഞ ബുക്ക്

പുസ്തകമൊന്നും വായിക്കാത്തവരാണ് കോൺഗ്രസുകാരെന്ന് പൊതുവെ ഒരു ആക്ഷേപമുണ്ട്. സ്വന്തം വർത്തകളിലെങ്കിലും പത്രം  കൈകൊണ്ടു തൊടാത്ത നേതാക്കളുമുണ്ട് ധാരാളം, പക്ഷെ നമ്മുടെ വി ടി ബൽറാം ഇതിൽനിന്നെല്ലാം വ്യത്യസ്തനാണ്. കണ്ണിൽ കാണുന്ന പുസ്തകങ്ങളെല്ലാം വായിക്കും. അതിൽനിന്നും കിട്ടുന്ന വിവരങ്ങൾ തന്റേതായ ഒരു കാഴ്ചപ്പാടോടെ ഫേസ്ബുക്കിലോ മറ്റോ അടിച്ചുവിടലാണ് പ്രധാന പരുപാടി. ചെറുപ്പക്കാരെ ത്രസിപ്പിക്കുന്നതിൽ ഭരത്ചന്ദ്രൻ ഐ പി എസ് തോറ്റുപോകും. അമ്മാതിരി ഡയലോഗാണ്.  അശരണരെ കണ്ടാൽ ചേർത്തുപിടിച്ചു സെൽഫിയെടുത്ത് ഫേസ്ബുക്കിലിട്ട് സാമൂഹ്യ പ്രതിബന്ധത തെളിയിക്കും.  എല്ലാ പരിപാടിയും ഈ കുന്ത്രാണ്ടത്തിലാണ്. എ.കെ.ജിയെ പ്പോലൊരാൾ കുറിച്ചൊക്കെ എഴുതുമ്പോ എൽ കെ ജിയിൽ പോയ വിവരമെങ്കിലും കാട്ടണം ഇല്ലെങ്കിൽ പണിപാളും.