ആക്രമണമോ ലഹരിയോ യഥാര്‍ഥ വില്ലന്‍?; തടയാൻ വഴിയുണ്ടോ?

ആദ്യം കണ്ട ദൃശ്യങ്ങളിലൊന്ന് ഇന്നലെ രാത്രി കളമശേരി മെഡി.കോളജില്‍ നടന്ന അതിക്രമം, പിന്നാലെ കേട്ടത് ദൃക്സാക്ഷിയായ ഡോക്റുടെ വാക്കുകളും. ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തിലും ഇതേ ലഹരിസാന്നിധ്യം നമ്മള്‍ കേട്ടു. സുരക്ഷയ്ക്കായി നിയമം കടുപ്പിക്കാനൊരുങ്ങുന്നു സര്‍ക്കാര്‍ എന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണ്. പക്ഷേ ഡോക്ടര്‍മാര്‍ മാത്രമല്ല, ലഹരിയുടെ ആക്രമണഭീഷണി നേരിടുന്നത്. ഈയടുത്ത ദിവസങ്ങളില്‍ നടന്ന എല്ലാ ആക്രമണകുറ്റകൃത്യങ്ങളും നോക്കുക, പ്രതിക്കൂട്ടില്‍ ലഹരിയുമുണ്ട്. നമ്മളെങ്ങനെയാണ് ഈ ഭീഷണിയോട് പ്രതികരിക്കുന്നത്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആക്രമണമോ ലഹരിയോ യഥാര്‍ഥ ഭീഷണി?