മതം നോക്കി വീട് കയറിയോ മന്ത്രിമാര്‍? അവസാനലാപ്പിൽ വിജയതന്ത്രമെന്ത്?

അഞ്ച് ദിവസം മുന്‍പായിരുന്നു പ്രതിപക്ഷേ നേതാവിന്‍റെ ആരോപണം. മതേതര കേരളത്തിന് അപമാനകരമാകും വിധമാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ വോട്ടുപിടിക്കുന്നത്. മന്ത്രിമാര്‍ ജാതിയും മതവും നോക്കി വീടുകയറുന്നു എന്ന‌ും വി.ഡി.സതീശന്‍ പറഞ്ഞുവച്ചു. അസംബന്ധം വിളിച്ചുപറയല്ല പ്രതിപക്ഷ നേതാവിന്‍റെ പണിയെന്ന് ഇന്നലെയതിന് മുഖ്യമന്ത്രി മറുപടി നല്‍കി. പൊതുവായുള്ള പ്രചാരണമാണ് മന്ത്രിമാരുടേത്, അതിന് ജാതിയും മതവുമല്ല അടിസ്ഥാനമെന്നും മുഖ്യമന്ത്രി. പക്ഷേ, ഇന്നും ആരോപണം ആവര്‍ത്തിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഇത്തരം വോട്ടുപിടുത്തതിന് ജനം മറുപടി നല്‍കുമെന്ന് തിരുവഞ്ചൂര്‍. അവസാനലാപ്പില്‍ ജാതിയും മതവും ഈ വിധം ആയുധമാകുന്നുണ്ടോ തൃക്കാക്കരയില്‍?  മുന്നണികളുടെ വിജയതന്ത്രമെന്ത്?. കാണാം കൗണ്ടർപോയന്റ്.