മുഖ്യമന്ത്രിയോ ലീഗോ? ആരാണ് വര്‍ഗീയതയ്ക്ക് ചൂട്ട് പിടിക്കുന്നത്?

മുസ്‍ലിംലീഗിനെ വീണ്ടും ആക്രമിച്ച് മുഖ്യമന്ത്രി. തീവ്രവര്‍ഗീയതയുടെ കാര്യത്തില്‍ ലീഗ് എസ്.ഡി.പി.ഐയോട് മല്‍സരിക്കുകയാണെന്ന് മലപ്പുറം ജില്ലാസമ്മേളന സമാപനത്തില്‍ മുഖ്യമന്ത്രി. മുസ്്ലിം ലീഗ് ജമാ അത്തെ ഇസ്്ലാമിയുടെ മേലങ്കി അണിയുന്നെന്നും മുഖ്യമന്ത്രി. കഴിഞ്ഞ ഇരുപത് ദിവസമായി മുഖ്യമന്ത്രി കൊലവിളി നടത്തുകയാണെന്ന്  ഇന്നലെ തന്നെ ലീഗ് പ്രത്യാരോപണം ഉയര്‍ത്തിയിരുന്നു. ലീഗിനെതിരായ ആരോപണം വഖഫ് വിഷയത്തിലെ സിപിഎമ്മിന്റെ വീഴ്ചയിലെ ജാള്യത മറയ്ക്കാനാണെന്നാണ് ലീഗിന്റെ വാദം. വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നും ലീഗ് തിരിച്ചുവാദിക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുസ്‍ലിംലീഗ് തീവ്രവര്‍ഗീയതയില്‍ മല്‍സരിക്കുന്നോ?