സജേഷ് ബെനാമിയെന്ന് കസ്റ്റംസ്; മറഞ്ഞിരിക്കുന്ന അധോലോകം വെളിപ്പെടുമോ?

പുതിയ പൊലീസ് മേധാവി ചുമതലയേറ്റ ദിവസം തന്നെയാണ് കേരളത്തിന്‍റെ മുന്‍ ആഭ്യന്തര മന്ത്രിക്കെതിരെ അജ്ഞാതര്‍ വധഭീഷണിയുയര്‍ത്തുന്നതും.  രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ ടിപി വധക്കേസ് പ്രതികളെ പിടികൂടുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിക്ക് കരിപ്പൂര്‍ സ്വര്‍ണ്ണവേട്ടയുമായി ബന്ധമുണ്ടോ. ടിപി കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ പേര് കരിപ്പൂര്‍ സംഭവവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ഉയര്‍ത്തുമ്പോഴാണ് തിരുവഞ്ചൂരിന് വധഭീഷണിയുണ്ടാവുന്നത്. ഡിവൈഎഫ്ഐ നേതാവായിരുന്ന സി.സജേഷ് അര്‍ജുന്‍ ആയങ്കിയെന്ന കള്ളക്കടത്തുകാരന്‍റെ ബെനാമിയാണെന്ന കസ്റ്റംസ് കണ്ടെത്തല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. കരിപ്പൂരില്‍ അന്വേഷണം മുറുകുന്നത് സ്വര്‍ണ്ണ കള്ളക്കടത്ത് -മാഫിയ സംഘങ്ങളുടെ യഥാര്‍ഥ യജമാനന്‍മാരെ അസ്വസ്ഥരാക്കിത്തുടങ്ങിയോ . തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു പോലെ വന്‍സ്രാവുകള്‍ വഴുതിമാറുമോ. മറഞ്ഞിരിക്കുന്ന അധോലോകം വെളിപ്പെടുമോ?