മോദിയുടെ മിന്നൽയാത്ര; സൈനികര്‍വഴി വ്യക്തമാക്കുന്നത് എന്ത്?

ഈ ദിവസത്തിന്റെ വാര്‍ത്താമുഖം ഇന്ത്യന്‍ പ്രധാനമന്ത്രി. ഒരു സൂചനപോലുമുണ്ടായിരുന്നില്ല. രാവിലെ പത്തിന് ന്യൂസ് റൂമുകളിലും അതുവഴി ലോകത്തേക്കും ആ വാര്‍ത്തയെത്തി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ നരേന്ദ്രമോദിയുടെ അതിപ്രധാന സന്ദര്‍ശനം. പുലര്‍ച്ചെ ലേയില്‍ വിമാനമിറങ്ങിയ മോദി സൈനികരെ കണ്ടു, ചികില്‍സയില്‍ കഴിയുന്ന ഇന്ത്യന്‍ ദേശാഭിമാനികളെ കണ്ടു, ചര്‍ച്ചകള്‍ നടത്തി,  നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്തു. ജീവത്യാഗം ചെയ്തവര്‍ക്ക് ആദരാഞ്ജലി. കരളുറപ്പോടെ അതിര്‍ത്തി കാക്കുന്ന ഓരോ സൈനികനും അഭിവാദ്യം. പിന്നാലെ ഉറച്ചവാക്കുകളില്‍ ചൈന കേള്‍ക്കാന്‍, ലോകം കേള്‍ക്കാന്‍ ചിലത്. അപ്പോള്‍ ഈ മിന്നല്‍യാത്രയെ എങ്ങനെയൊക്കെ വായിക്കണം? ലഡാക്കിലെ സൈനികര്‍വഴി ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നത് എന്തൊക്കെ?