മുല്ലപ്പള്ളിക്ക് പാര്‍ട്ടി തുണയുണ്ടോ?; മുഖ്യമന്ത്രിയുടെ അടച്ചാക്ഷേപങ്ങളിലെ വാസ്തവമെന്ത്?

മുല്ലപ്പള്ളി വഴി കോണ്‍ഗ്രസിലേക്ക് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി തൊടുത്ത അസ്ത്രത്തിന് രമേശ് ചെന്നിത്തലയുടെ വിശദമായ മറുപടി. കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം തുരങ്കം വച്ചു എന്ന ആക്ഷേപത്തിന്, യോജിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ ഒറ്റയ്ക്ക് ക്രെഡിറ്റ് കയ്യടക്കാന്‍ ശ്രമിച്ചെന്ന് മറുപടി. കോവിഡ് പ്രതിരോധത്തെ സര്‍ക്കാരിന്റെ പാളിച്ചകള്‍ തളര്‍ത്തി. അഴിമതിയുണ്ടെങ്കില്‍ കണ്ടില്ലെന്ന് നടിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ പറയുന്നുണ്ടോയെന്ന് സ്പ്രിന്‍ക്ലറും പമ്പയിലെ മണലും ഉന്നയിച്ച് ചെന്നിത്തല ചോദിക്കുന്നു. മുല്ലപ്പള്ളിക്കെതിരായ മുഖ്യമന്ത്രിയെ പരാമര്‍ശത്തെ പിണറായിയുടെ തന്നെ പഴയ വാക്കുകള്‍ ഓര്‍മിപ്പിച്ച് ചെന്നിത്തല നേരിട്ടു. പക്ഷെ മുല്ലപ്പള്ളിയുടെ നിലപാടിനോടുള്ള നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി. അപ്പോള്‍ ഒന്നാമത്തെ ചോദ്യം, കെപിസിസി അധ്യക്ഷന്റെ വിവാദപരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടോ? രണ്ട്, പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ച അടച്ചാക്ഷേപങ്ങളിലെ വാസ്തവമെന്ത്?