എഐ ചിത്രം
പണവും സിഗരറ്റും മദ്യവും വാദ്ഗാനം ചെയ്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച 27കാരൻ സിഗപ്പൂര്‍ കോടതിയിൽ കുറ്റം സമ്മതിച്ചു. ഇരുവരും സെക്സ് ചെയ്യവേ, അതാരും കാണാതിരിക്കാനായി കാവൽ നിന്നത് 14കാരിയുടെ 12 വയസ്സുള്ള സുഹൃത്താണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന കുറ്റത്തിന് പ്രതിയായ ഹാസിം ബിൻ യാസിദിനെതിരെ ഉടൻ കോടതി ശിക്ഷ വിധിക്കും. ഹാസിം ടെലിഗ്രാമും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ലൈംഗികത്തൊഴിലാളികളെ അന്വേഷിക്കാനും മോട്ടോർ സൈക്കിൾ സർവീസിനെക്കുറിച്ച് ആശയവിനിമയം നടത്താനും പതിവായി ഉപയോഗിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി.
2025 സെപ്റ്റംബറിലാണ് 14 വയസ്സുള്ള ഒരു പെൺകുട്ടി മോട്ടോർ സൈക്കിൾ സർവീസിനെക്കുറിച്ച് അന്വേഷിക്കാൻ ടെലിഗ്രാം വഴി ഹാസിമിനെ ബന്ധപ്പെടുകയായിരുന്നു. ഇരുവരും ചാറ്റിലൂടെ കൂടുതൽ പരിചയത്തിലായതോടെ, സിഗരറ്റും മദ്യവും വാങ്ങാൻ പണം തരാമോയെന്നായി പെൺകുട്ടി. 18 വയസ്സ് തികയാത്തതിനാൽ സിഗരറ്റും മദ്യവും വാങ്ങാൻ സഹായിക്കണം എന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ, ലൈംഗികമായി സഹകരിക്കാമോ എന്നായി യുവാവിന്‍റെ ചോദ്യം.
ഓറൽ സെക്‌സിൽ ഏർപ്പെടുന്നതിന് പകരമായി സിഗരറ്റും മദ്യവും വാങ്ങാൻ 100 മുതൽ 200 ഡോളർ വരെ നൽകാമെന്ന് അയാൾ വാഗ്ദാനം ചെയ്തു.14 വയസ്സുള്ള പെൺകുട്ടിയും സുഹൃത്തും 2025 സെപ്റ്റംബർ 17 ന് ഹാസിമിനെ കണ്ടുമുട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹാസിം വാനിന്‍റെ മുൻ സീറ്റിൽ ഇരിത്തി. തുടർന്ന് ഓറൽ സെക്സ് നടത്താൻ തയ്യാറാണോ എന്ന് അയാൾ ചോദിച്ചു, പക്ഷേ അവർ അത് നിരസിച്ചു. എന്നിരുന്നാലും, സിഗരറ്റും മദ്യവും വാങ്ങാൻ പണം നൽകുന്നതിന് പകരമായി ഓറൽ സെക്സല്ലാതെ മറ്റ് കാര്യങ്ങളിൽ ഏർപ്പെടാമെന്ന് 14 വയസ്സുള്ള പെൺകുട്ടി സമ്മതിച്ചു. അവർ തമ്മിൽ സെക്സിലേർപ്പെടവേയാണ് 12 വയസ്സുള്ള കുട്ടി കാവൽ നിന്നത്.
പെൺകുട്ടികൾ പോകുന്നതിന് മുമ്പ് ഹാസിം അവർക്ക് 100 ഡോളറും സിഗരറ്റും ഒരു കുപ്പി മദ്യവും നൽകി. ശേഷം സെറംഗൂണിലെ ഒരു മാളിൽ അവരെ എത്തിക്കാൻ ഒരു സ്വകാര്യ വാടക കാറും അദ്ദേഹം ഏർപ്പാട് ചെയ്തു. ചെയ്ത കുറ്റത്തിന് പിഴ മാത്രം മതിയാകില്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുകയും ഹാസിമിന് കുറഞ്ഞത് അഞ്ച് മാസത്തെ തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2025 നവംബർ 4 നാണ് ഹാസിം അറസ്റ്റിലായത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് ബോധ്യമായിട്ടും, ലൈംഗികകാര്യങ്ങള്‍ക്കായി അയാള്‍ നിർബന്ധിച്ചുവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
രണ്ടാമത്തെ കുറ്റം 12 വയസ്സുള്ള പെൺകുട്ടിയെ സിഗരറ്റ്, മദ്യം, പണം എന്നിവ നൽകി വശീകരിക്കാൻ ശ്രമിച്ചതാണ്. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിതരണം ചെയ്ത ഹാസിമിന്‍റെ പ്രവൃത്തി പുകവലി നിയമപ്രകാരം കുറ്റകരമാണെന്നും ശിക്ഷ വിധിക്കുമ്പോൾ അതുകൂടി പരിഗണിക്കുമെന്നും സിംഗപ്പൂര്‍ കോടതി വ്യക്തമാക്കി.