ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

തൃശൂര്‍ അഞ്ചേരിച്ചിറയില്‍ പട്ടാപ്പകല്‍ കടയില്‍ക്കയറി വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍. കടയിലെ ജീവനക്കാരായ രണ്ടു യുവാക്കള്‍ തുറിച്ചു നോക്കിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു അക്രമം.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അക്രമം. അഞ്ചേരിച്ചിറയില്‍ കടയില്‍ക്കയറിയ നാലു യുവാക്കള്‍ ഉടമയേയും ജീവനക്കാരേയും മര്‍ദ്ദിച്ചു. വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചു.

അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷും ജിബിനും വെള്ളാനിക്കര സ്വദേശി അനുഗ്രഹും മരോട്ടിച്ചാല്‍ സ്വദേശി സീക്കോയുമായിരുന്നു പിടിയിലായത്. കഞ്ചാവു ലഹരിയിലായിരുന്നു അക്രമം. നാലു യുവാക്കളെയും അഞ്ചേരിച്ചിറയില്‍ എത്തിച്ച് തെളിവെടുത്തു.

വിജീഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. ജിബിനും ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അനുഗ്രഹിനെതിരെ കഞ്ചാവ്  കേസുണ്ട്. സീക്കോ ആദ്യമായാണ് ക്രിമിനല്‍കേസില്‍ പിടിക്കപ്പെടുന്നത്. അക്രമത്തിനു ശേഷം വിജീഷ് ടാക്സി വിളിച്ച് രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ഓട്ടോറിക്ഷയിലും. അവിണിശേരി, മരോട്ടിച്ചാല്‍ പ്രദേശത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. പട്ടാപകല്‍ നടന്ന അക്രമത്തില്‍ വ്യാപാരികള്‍ ആശങ്കയിലായിരുന്നു. കോഴിക്കട ഉടമയായ സന്തോഷിനും രണ്ടു ജീവനക്കാര്‍ക്കുമായിരുന്നു പരുക്കേറ്റത്. 

ENGLISH SUMMARY:

Four youths arrested for attacking shop employees