കൊച്ചിയില്‍ ലഹരിക്കടത്തിന് ന്യൂജന്‍ മാര്‍ഗം.  കീചെയിനിലും കളിപ്പാട്ടത്തിലും ലഹരി ഒളിപ്പിച്ച് കടത്തിയ സംഘത്തെ പോലീസ് പിടികൂടി. മരട് സ്വദേശിയായ അക്ഷയ് പി.സുധാകരനും ഇയാളുടെ വീട്ടിലെ ഹോം നഴ്‌സായ തിരുവനന്തപുരം സ്വദേശി രേഷ്മയും ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. 

 

വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. കീചെയിനുകളിലും കളിപ്പാട്ടങ്ങളിലും ലഹരി ഒളിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ച ശേഷം ആ സ്ഥലത്തിന്റെ ഫോട്ടോ ആവശ്യക്കാർക്ക് നൽകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചത്.  പോലീസിനെ കണ്ണുവെട്ടിച്ചാണ് ഇവർ മാസങ്ങളായി പ്രവർത്തിച്ചത്. സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

 

അക്ഷയുടെ അമ്മയെ നോക്കാനാണ് ഹോംനഴ്സായ രേഷമയെത്തുന്നത്. ഇവര്‍ക്ക് നല്‍കാനുള്ള ശമ്പളം കണ്ടെത്തുന്നതിനാണ് ലഹരി വില്‍പ്പന നടത്തിയതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയിരിക്കുന്നമൊഴി. ഇയാളുടെ വാദം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള വൻകിട റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്. 

ENGLISH SUMMARY:

A new-gen method of drug trafficking has been uncovered in Kochi. A team smuggling drugs by hiding them inside keychains and toys was caught by the police. The arrested individuals are Akshay P. Sudhakaran from Maradu and Reshma from Thiruvananthapuram, who worked as a home nurse at his residence. MDMA was seized from a flat in Thrippunithura.