TOPICS COVERED

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. വൈദികനെ കുത്തിയ കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോര്‍ജ് പൈനാടത്തിന് നേരെയായിരുന്നു ആക്രമണം. ബിഷപ്പ് ഹൗസില്‍ ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ എത്തിയത്.

ബിഷപ്പിന്റെ നിര്‍ദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് പൈനാടത്തിനെ കണ്ടു. എന്നാല്‍ മുസ്തഫ ആവശ്യപ്പെട്ട പണം നല്‍കാന്‍ വൈദികന്‍ തയാറായില്ല. തുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. മാരകമായി പരുക്കേല്‍ക്കാതിരുന്നത് ദൈവം തുണച്ചതുകൊണ്ടെന്ന് ഫാ. ജോര്‍ദ് പൈനാടത്ത് പറഞ്ഞു. . വയറിനും കൈകളിലുമാണ് വൈദികന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇന്നലെ തന്നെ ആശുപത്രിവിട്ടു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

A priest at the Kannur Bishop House was stabbed by a man who had sought financial assistance. The attack occurred after his request for money was not granted. The assailant, identified as Mohammed Musthafa from Bheemanadi, Kasaragod, has been arrested by the police.