thiruvathukkal-murder-arrest-2

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ  പ്രതി പിടിയിൽ. മരിച്ച വിജയകുമാറിന്റെയും മീരയുടെയും വീട്ടിലെ ജോലിക്കാരനായിരുന്ന അസം സ്വദേശി അമിത് ഉറാങ്‌ ആണ് തൃശ്ശൂർ മാളയിൽ വച്ച്  പൊലീസിന്റെ പിടിയിലായത്. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടുന്നത് .

 നാടിനെ നടുക്കിയ ആ കൊടും കുറ്റവാളി ഒടുവിൽ പിടിയിലായി.. കൊലപാതക വിവരം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കൊലപാതകി അമിത് എന്ന് തിരിച്ചറിഞ്ഞ പൊലീസിന്റെ അതിവേഗത്തിലുള്ള നീക്കമാണ് കൊടുംകുറ്റവാളിയെ കുടുക്കിയത്. തൃശ്ശൂർ മാളയ്ക്കടുത്തുള്ള  ആലത്തൂരിലെ ലേബർ ക്യാംപിന് സമീപത്തുള്ള കോഴിഫാമിൽ നിന്നാണ് പ്രതി അമിത് ഉറാങ്‌നെ പിടികൂടുന്നത്. 

പൊലീസിനെ കണ്ടതോടെ കാര്യം മനസ്സിലാക്കിയ അമിത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ഥലത്ത് വെച്ച് തന്നെ സാഹസികമായി പിടികൂടി. ക്രൂര കൊലപാതകം നടത്തിയ ശേഷം പ്രതി അമിത്  സഹോദരൻ ജോലിചെയ്യുന്ന മാളയിലെ കോഴിഫാമിലേക്ക് പോവുകയായിരുന്നു. അമിത്തിന്റെ സഹോദരന് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം എസ്പി .

 കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ്  19 ആം തീയതി  കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ബിനോ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത് ഈ ലോഡ്ജിലെ 23 ആം നമ്പർ  മുറിയിൽ ഇരുന്നാണ്. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതകം.

ദമ്പതികളെ വെട്ടിക്കൊല്ലാൻ  ഉപയോഗിച്ച കോടാലിയിലെ വിരൽ അടയാളങ്ങളും  അമിത്തിന്റെ പഴയ ഫോൺ മോഷണ കേസിലെ വിരലടയാളങ്ങളും ഒത്തു വന്നതോടെയാണ്  പ്രതി അമിത് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ കേസിലെ അന്വേഷണസംഘത്തിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

ENGLISH SUMMARY:

The accused in the case of killing a couple in Thiruvathukkal, Kottayam, Amit Urang, has been arrested. The accused was arrested from Meladoor in Mala, Thrissur. Amit Urang was a former employee of the house of the victims. The fingerprints confirmed that the accused is Amit Urang. The fingerprints from the phone theft case six months ago and yesterday's are the same. The platform ticket that was lost from Amit's hand was found from Vijayakumar's house. The accused, who came to Kottayam with the intention of murder, stayed in a lodge near Thiruvathukkal. CCTV footage of the accused was also found from the lodge.