rajendran-mba-vineetha

തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ വിൽപ്പനക്കാരി  വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരൻ എന്നു തിരുവനന്തപുരം സെഷൻസ് കോടതി. കന്യാകുമാരി കളക്ടറോട് അടക്കം രാജേന്ദ്രനെ കുറിച്ച് 7 റിപ്പോർട്ടുകൾ തേടിയ കോടതി വിധിപ്രസ്താവത്തിനായി  ഈ മാസം 21ന് വീണ്ടും പരിഗണിക്കും. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ എന്ന് വിനീതയുടെ മാതാപിതാക്കളും പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചു.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കൊലപാതകത്തിനും മുമ്പും ശേഷവുമുള്ള പ്രതിയുടെ സഞ്ചാരപദങ്ങൾ അടക്കം ശാസ്ത്രീയ സാഹചര്യ തെളിവുകളായിരുന്നു പ്രോസിക്യൂഷൻ  കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന്റെ വാദം പൂർണമായും അംഗീകരിച്ചാണ് പ്രതി തോവാള സ്വദേശി രാജേന്ദ്രൻ  കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിന് കന്യാകുമാരി തിരുവനന്തപുരം കളക്ടർമാരുടെ അടക്കമുള്ള 7 റിപ്പോർട്ടുകൾ തേടി. 

ഏഴു ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ആണ് നിർദ്ദേശം. തമിഴ്നാട്ടിൽ വച്ച് കസ്റ്റംസ്  ഓഫീസ് റെയും ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു  അനുഭവിച്ചിരുന്നു. കോടതിയിൽ പൂർണ്ണ വിശ്വാസം എന്ന വിനീതയുടെ അമ്മ രാഗിണി

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞ പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ. 2022 ഫെബ്രുവരി ആറിനാണ് അലങ്കാര ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നിൽ കുത്തി കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാല കവരുന്നതിന് ആയിരുന്നു നാടിനെ നടുക്കിയ നിഷ്ഠൂര കൊലപാതകം.

ENGLISH SUMMARY:

In the sensational Ambalamukku murder case, the Thiruvananthapuram Sessions Court has found Tamil Nadu native Rajendran guilty of murdering Vineetha, a saleswoman at a plant shop. The murder took place on February 6, 2022, by stabbing her from behind. Despite the absence of eyewitnesses, the prosecution presented scientific circumstantial evidence to prove the case. The court requested seven reports, including those from the Kanyakumari and Thiruvananthapuram Collectors, to assess the accused’s mental state and criminal history. The sentencing will be pronounced on April 21.