ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനു ചോദ്യംചെയ്യലിനു ഹാജരായി. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞു.
Read Also: ‘ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിന്റെ മുറിയില്‍ മണിക്കൂറുകളോളം ചെലവഴിച്ചു’
ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് നാലരമണിക്കൂര്‍ ചോദ്യംചെയ്തു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി.
ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും താരം മൊഴി നല്‍കി.
പഞ്ചനക്ഷത്രഹോട്ടലിൽ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാർട്ടിയെന്നാണ് നിഗമനം. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.