blade-mafiya

ആലപ്പുഴയിൽ ക്വട്ടേഷൻസംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശയ്ക്കും മീറ്റർ പലിശയ്ക്കും പണം നൽകുന്നവരുടെ വീടുകളിൽ പൊലിസ് പരിശോധന. കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. 

 

കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ ബ്ലേഡ് പലിശക്കാരുടെ വീടുകളിലായിരുന്നു പൊലീസ് റെയ്ഡ്. ബ്ലാങ്ക് ചെക്കുകൾ, ആർ സി ബുക്കുകൾ, മുദ്രപത്രങ്ങൾ. ലൈസൻസ് , പാസ്പോർട്ട് തുടങ്ങിയവ പിടിച്ചെടുത്തു. നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. കായംകുളം സ്വദേശി അൻഷാദ്, എരുവ സ്വദേശികളാ/ അനൂപ്, റിയാസ് എന്നിവരുടെ വീടുകളിൽ നിന്നാണ് ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും പാസ്പോർട്ടുകളും ആർ സി ബുക്കുകളും പിടിച്ചെടുത്തത്.. അനൂപിന്റെ വീട്ടിൽ നിന്ന്  എയർ ഗണ്ണും കണ്ടെടുത്തു .എരുവ സ്വദേശി സനീസിന്റെ വീട്ടിൽ നിന്നാണ ചെക്കുകൾക്കും, മുദ്രപത്രങ്ങൾക്കും ഒപ്പം നിരോധിച്ച 1000 , 500 രൂപ നോട്ടുകളും പിടിച്ചെടുത്തത്.

 

അൻഷാദ്, അനൂപ്, സനീസ് എന്നിവർക്കെതിരെ കായംകുളം പോലീസ് സ്റ്റേഷനിലും റിയാസിന് എതിരെ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്തു. അനൂപിനെ അറസ്റ്റു ചെയ്തു. കായംകുളം മാർക്കറ്റിലും പരിസരത്തും  ഗുണ്ടകളുടെ സഹായത്തോടെ കടകളിൽ കയറി ഭീഷണിപ്പെടുത്തി  പലിശ പിരിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ് . ഗുണ്ടാ സംഘങ്ങൾക്ക സഹായം ചെയ്യുന്ന കായംകുളത്തെ ഗുണ്ടാ ത്തലവനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു. കേസിലുൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കാപ്പാ ഉൾപ്പെടെയുള്ളവ ചുമത്തും. കായംകുളം ഡി.വൈ.എസ്.പി. അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ. ഏലിയാസ് ജോർജ്ജ്, കനകക്കുന്ന് സി.ഐ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.