ശക്തമായ ഭൂചലനത്തെത്തുടർന്നു ജപ്പാന്റെ തീരങ്ങളിൽ സൂനാമി തിരമാലകൾ ആഞ്ഞടിക്കുന്നതായി റിപ്പോർട്ട്. ഫുക്കുഷിമ മേഖലയിലാണു റിക്ടർ സ്കെയിലിൽ 7.3 തീവ്രതയിൽ ഭൂചലനമുണ്ടായത്. ഫുക്കുഷിമ തീരത്തു തിരമാലകൾ എത്തി. ആണവ നിലയത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ജപ്പാന്റെ വടക്കുകിഴക്കൻ തീരത്താണു ശക്‌തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. തീരപ്രദേശങ്ങളിൽ മൂന്നു മീറ്റർ ഉയരത്തിൽ സൂനാമിത്തരകള്‍ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നൽകിയിരുന്നു. 2011 മാർച്ചിലുണ്ടായ വൻ ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങൾ വരുത്തിയിട്ടില്ലെന്നാണ് വിവരം.
ന്യൂസിലൻഡിലും ശക്തമായ ഭൂചലനമുണ്ടായി. തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.