സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ക്ക് ആദ്യമായി ബൂട്ടുകെട്ടുന്നതിന്റെ ആവേശത്തിലാണ് ലക്ഷദ്വീപ് ടീം. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ കോച്ച് സി.എം.ദീപക്കിന്റെ പരിശീലനത്തിലാണ് ഇരുപതംഗ ടീം ടൂര്‍ണമെന്റിനെത്തുന്നത്.താദ്യമായാണ് ലക്ഷദ്വീപ് ടീം ഒരു ദേശീയ ടൂർണമെന്റിൽ മല്‍സരിക്കുന്നത്. ടർഫ് ചെയ്ത ഗ്രൗണ്ട് പോലുമില്ലാത്ത ദ്വീപിൽനിന്നെത്തുന്ന ടീമിന് ഈ മല്‍സരം തികച്ചും നിര്‍ണായകം. പോയവര്‍ഷമാണ് ടീമിന് എഐഎഫ്എഫ് അംഗീകാരം ലഭിച്ചത്. ബി.ഇസ്മയിലാണ് ക്യാപ്റ്റന്‍.
സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ക്കായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ബി.ലൈസന്‍സുള്ള കോച്ചാണ് ഒാരോ ടീമിനും വേണ്ടത്. ലക്ഷദ്വീപിൽ ബി ലൈസൻസുള്ള പരിശീലകരില്ലാത്തതിനാലാണ് ദീപകിനെ തിരഞ്ഞെടുത്തത്്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂളിന്റെ കോഴിക്കോട് കേന്ദ്രം പ്രധാന പരിശീലകന്‍ കൂടിയാണ് ദീപക്. തമിഴ്നാടുമായാണ് ടീമിന്റെ ആദ്യമല്‍സരം.