വീണ്ടും ഒരു സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കാൻ കോഴിക്കോട് തയ്യാറെടുക്കുമ്പോൾ കളിയാരവങ്ങളുടെ ഓർമകളിലാണ് കേരളത്തിനായി ബൂട്ടുകെട്ടിയവർ. പി.ഉസ്മാന്റെ നേതൃത്വത്തിലുള്ള കേരള ടീം ഇക്കുറി കപ്പുയത്തുമെന്നാണ് മുൻതാരങ്ങളുടെ പ്രതീക്ഷ.
ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിലെ കരുത്തയിരുന്നു കോഴിക്കോട് സ്വദേശിയ പ്രേംനാഥ് ഫിലിപ്പ്. പ്രീമിയർ ടയേഴ്സിന്റെ താരമായി കളത്തിലിറങ്ങിയ പ്രേംനാഥ് 77മുതൽ തുടർച്ചയായി മൂന്ന് വർഷം കേരളത്തിനായി ബൂട്ടുകെട്ടി. പിന്നെ രണ്ടുവർഷം ബംഗാളിനും, ഒരുവർഷം മഹാരാഷ്ട്രയ്ക്കായും സന്തോഷ് ട്രോഫിയിൽ കളത്തിലിറങ്ങി. കാണികൾക്കായി മാത്രം കളിക്കരുതെന്ന് പ്രേംനാഥ് കേരള ടീമിനെ ഓർമിപ്പിക്കുന്നു.
75ൽ സന്തോഷ് ട്രോഫിക്ക് കോഴിക്കോട്് വേദിയായപ്പോൾ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിന്റെ ഗോൾകീപ്പർ സേതുമാധവൻ. പ്രീമിയർ ടയേഴ്സിന്റെ ക്യംപിൽ നിന്നാണ് സേതുമാധവനും കേരളത്തിന്റെ ജേഴ്സിയണിയാൻ എത്തിയത്. എഴുപത്തിരണ്ടുമുതൽ നാലുവർഷക്കാലം സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോൾവലകാത്തു. കേരളത്തിനു മുന്നേറാന്‍ മികച്ചകളി പുറത്തെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.എല്ലും, ഐലീഗും ഉൾപ്പെടെയുള്ള ന്യൂജനറേഷൻ ടൂർണമെന്റുകൾ സന്തോഷ് ട്രോഫിയുടെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചെന്ന അഭിപ്രായമാണ് മുൻതാരങ്ങൾക്കുള്ളത്.