രോഗികൾക്കു നല്കുന്ന ബില്ലിൽ ഹൃദയശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന സ്റ്റെന്റിന്റെ വില പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ ഉത്തരവ്. സ്റ്റെന്റുകളുടെ വില 85 ശതമാനം വെട്ടിക്കുറച്ച നടപടിക്കു പിന്നാലെയാണിത്. എന്നാൽ ചികിത്സിക്കാനിരക്കുകൾ പാക്കേജുകളായി നല്കുമ്പോൾ വിലക്കുറവിന്റെ പ്രയോജനം ലഭിക്കുമോയെന്ന ആശങ്കയുമുയരുന്നു.
ഹൃദയ ശസ്ത്രക്രിയാരംഗത്തെ കൊള്ള തടയാനായാണ് സ്റ്റെന്റുകളുടെ വിലവിവരം പ്രത്യേകം രേഖപ്പെടുത്തണമെന്ന എൻ പി പി എയുടെ ഉത്തരവ്. വിതരണക്കാർ വിലവിവരം പ്രദർശിപ്പിക്കണം.മാത്രമല്ല ബ്രാൻഡിന്റെ പേര്,ഉല്പാദകരുടെ വിവരം,ബാച്ച് നമ്പർ എന്നിവയും പരസ്യപ്പെടുത്തണം.മരുന്നു നിറച്ച സ്റ്റെന്റിന്റെ വില 30000 രൂപയായും സാധാരണ സ്റ്റെന്റിന്റെ വില 7500 രൂപയായും വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പുതിയ നിർദ്ദേശങ്ങൾ. യഥാക്രമം 198000 ഉം 40000വുമായിരുന്നു പഴയവില.
അതായത് നാലുലക്ഷം മുതൽ 18 ലക്ഷം രൂപവരെയാണ് പല സ്വകാര്യആശുപത്രികളും ഒരു ഹൃദയസസ്ത്രക്രിയയ്ക്കായി ഈടാക്കുന്നത്.സ്റ്റെന്റിന്റെ വിലകുറച്ചാലും അനുബന്ധചെലവുകളുടെ നിരക്കു കൂട്ടി കൊള്ള തുടരുമെന്നു ചുരുക്കം.ചികിത്സാ നിരക്കുകൾ ഏകീകരിക്കാനുള്ള ശക്തമായ ഇടപെടലുകൾ നിയമായിത്തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടാൽ മാത്രമേ പാവപ്പെട്ട ഹൃദ്രോഗികൾക്കു പ്രയോജനമുണ്ടാകൂ.