എസ്.ഐ നിയമനത്തിൽ ഉദ്യോഗാർഥികളെ പി.എസ്.സി കബളിപ്പിക്കുന്നുവെന്ന് പരാതി. 2015 മെയ് മാസത്തിൽ നിലവിൽ വന്ന ലിസ്റ്റിൽ നിന്ന് ഒരാൾക്കുപോലും ഇത് വരെ നിയമനം ലഭിച്ചിട്ടില്ല. അതിനിടയിൽ മറ്റൊരു റാങ്ക് പട്ടികയ്ക്ക് രൂപം നൽകുകയാണ് പി.എസ്.സി
എസ്. ഐ നിയമനം സംബന്ധിച്ചാണ് പി.എസ്.സി ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത്. 2007 ൽപരീക്ഷ നടത്തി 2013 ൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക സംബന്ധിച്ച വിവാദവും അതിൽനിന്നുള്ള നിയമനവും ഇത് വരെ അവസാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച കേസുകൾ കോടതിയിലും നീളുകയാണ്. അതിനിടെയാണ് 2014 ൽവീണ്ടും എസ്.ഐ നിയമനത്തിന് പി.എസ്.സി ഇറങ്ങി പുറപ്പെട്ടത്. 2015 മെയ്മാസത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഒരാൾക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. വനിതാ ഉദ്യോഗാർഥികൾ ഉൾപ്പെടെ ജോലിക്കായി കാത്തിരിക്കുകയാണ്.
195 പേർ പ്രധാന ലിസ്റ്റിലും 120 പേർ സപ്ളിമെന്ററി ലിസ്റ്റിലും കാത്തിരിക്കുമ്പോൾ, 2016 ൽവീണ്ടും വനിതകൾക്കായിമാത്രം എസ്.ഐ തസ്തികയിലേക്ക് പരീക്ഷ നടത്താനും പി.എസ്.സി തയ്യാറായി. ഇവരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്. 2007 മുതലുള്ള ഉദ്യോഗാർഥികളെ അനന്തമായി കാത്തിരുത്തുമ്പോഴും പിന്നെയും പുതിയ റാങ്ക് പട്ടികകളുണ്ടാക്കാൻ ,, പി.എസ്.,സി പുറപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.