വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷനിലെ അംഗങ്ങൾക്ക് പ്രത്യേകം ചുമതലകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സർക്കാർ. കമ്മിഷൻ അംഗങ്ങൾക്ക് യാത്രയ്ക്ക് വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വേതനമോ സിറ്റിങ് ഫീസോ നിശ്ചയിച്ചിട്ടില്ല.
ഭരണപരിഷ്കരണത്തിനാണ് കമ്മിഷൻ. രൂപീകരിച്ച് ആരുമാസമായിട്ടും ഒന്നിനും ഒരു രൂപവുമായില്ലെന്നാണ് സർക്കാർ വിവരാവകാശ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്. കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് മന്ത്രിയുെട പദവി നൽകിയിട്ടുണ്ട്. കമ്മിഷനിലെ മറ്റ് അംഗങ്ങളായ സിപി നായർ നീലഗംഗാധരൻ എന്നിവര്ക്ക് ചീഫ് സെക്രട്ടറിയുടെ പദവിയാണുള്ളത്. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഒരുത്തരവും ഇതുവരെ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഭരണപരിഷ്കാര കമ്മിഷൻ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്
സംസ്ഥാന സർക്കാരിന്റെകാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ശുപാർശകൾ സർക്കാരിന് നൽകുക എന്നതാണ് കമ്മിഷന്റെ ചുമതല.എന്നാൽ ചെയർമാന മറ്റ് അംഗങ്ങൾക്കോ പ്രത്യേകം ചുമതലകളൊന്നും നിശ്ചയിച്ചിട്ടുമില്ല. മെമ്പർമാർക്ക് വാഹന സൗകര്യം നൽകിയിട്ടുണ്ട്. ഇതവരെയുള്ള പ്രവർത്തന ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഭരണപരിഷ്കാര കമ്മിഷൻ വിവരാവകാശ പ്രാകാരം പുറപ്പെടുവിച്ച മറുപടിയിൽ വ്യക്തമാക്കി.