കാണാതായ ദിവസം മൂന്നേമുക്കാലോടെ ക്രോണിനുമായി സംസാരിച്ച ശേഷം ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം. ക്രോണിൻ മാനസിക സമ്മർദത്തിലാക്കിയതാണ് കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ ആറുമണിക്ക് ശേഷം പള്ളിയിൽ നിന്നിറങ്ങിയ മിഷേൽ ഗോശ്രീ പാലത്തിലേക്ക് എങ്ങനെയെത്തിയെന്ന ചോദ്യത്തിനും ആത്മഹത്യയുടെ കാരണത്തിനും വ്യക്തമായ ഉത്തരം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പിറ്റേന്ന്, അതായത് ആറാം തീയതി വൈകിട്ടോടെ ഐലൻഡ് വാർഫിനടുത്ത് കായലിലാണ് മിഷേലിൻറെ മൃതദേഹം കണ്ടെത്തിയത്. ഗോശ്രീപാലത്തിൽ നിന്ന് കായലിലേക്ക് വീണാൽ മൃതദേഹം ഇവിടെയെത്തുമെന്ന് പൊലീസ് കണക്കുകൂട്ടുമ്പോൾ , മൃതദേഹം മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിൻറെ ലക്ഷണങ്ങളില്ലെന്നാണ് ബന്ധുക്കളുടെ വാദം.