ചെന്നൈ സ്വദേശിനി ബി.ബവിത്ര തെന്നിന്ത്യയുടെ സൗന്ദര്യ റാണി. ആലപ്പുഴയില്‍ നടന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ പതിനെട്ടു സുന്ദരിമാരാണ് റാംപിലെത്തിയത്.
ആലപ്പുഴയില്‍ ആദ്യമായി നടന്ന മിസ് സൗത്ത് ഇന്ത്യ മല്‍സരത്തില്‍ പതിനേഴുപേരെ പിന്തള്ളി ചെന്നൈ സ്വദേശിനി ബവിത്ര സൗന്ദര്യപട്ടം ചൂടി. മിസ് പഴ്സനാലിറ്റി പട്ടവും ബവിത്രയ്ക്കാണ്.വാശിയേറിയ മൂന്നു റൗണ്ടുകള്‍.ഡിസൈനർ സാരി, റെഡ് കോക്ക്ടെയില്‍ , ബ്ലാക്ക് ഗൗൺ. റാംപില്‍ മനോഹര ചുവടുകളോടെ കാണികളുടെ മനം കവര്‍ന്നു സുന്ദരികള്‍.
കോഴിക്കോട് സ്വദേശിനി രേഷ്മ ആർ.കെ.നമ്പ്യാർ ഫസ്റ്റ് റണ്ണറപ് കിരീടം നേടി. മിസ് ക്വീൻ കേരള മിസ് ക്യാറ്റ് വോക്ക് എന്നീ കിരീടങ്ങളും രേഷ്മ സ്വന്തമാക്കി കർണാടകയിൽ നിന്നുള്ള വർണ സമ്പത്ത് ആണ് സെക്കൻഡ് റണ്ണറപ്. ബ്യൂട്ടിഫുൾ സ്കിൻ, മിസ് ടാലന്റ് പട്ടങ്ങളും വർണ സ്വന്തമാക്കി. ഒരു ലക്ഷം രൂപയാണ് മിസ് സൗത്ത് ഇന്ത്യയ്ക്കു ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കൻഡ് റണ്ണറപ്പിന് 40000 രൂപയും ലഭിക്കും. നടൻമാരായ സഞ്ജയ്കുമാർ അസ്രാണി, രാജീവ് പിള്ള, കൗശൽ മന്ദ, നടി വാണിശ്രീ ഭട്ട് മാധ്യമപ്രവർത്തക റ്റോഷ്മ ബിജു എന്നിവരായിരുന്നു വിധികർത്താക്കൾ.