E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മകള്‍ എസ്എഫ്ഐയോ ? വി.ഡി.സതീശന്‍റെ പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vd-satheeshan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെപിസിസി വൈസ് പ്രസിഡന്‍റും നിയമസഭയിലെ കോണ്‍ഗ്രസിന്‍റെ ശക്തനായ വക്താവുമായ വി.ഡി.സതീശന്‍റെ മകള്‍ എസ്എഫ്ഐയില്‍ േചര്‍ന്നെന്ന പ്രചാരണം കഴിഞ്ഞ രണ്ടു ദിവസമായി നവമാധ്യമങ്ങളില്‍ ശക്തമാണ്. ആലുവ യുസി കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ഉണ്ണിമായ കഴിഞ്ഞയാഴ്ച നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ട് തേടിയെന്നും ഇത് സതീശന്‍റെ പിടിപ്പുകേടാണെന്നുമുളള വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന ഭാരവാഹികളടക്കമുളളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതോടെയാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി.സതീശന്‍  ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതാന്‍ നിര്‍ബന്ധിതനായത്. മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്ന പ്രചാരണത്തെ  ശുദ്ധ അസംബന്ധം എന്നാണ്  സതീശന്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍റെ മകള്‍ കോളജിലെ കെഎസ്‌യു പ്രവര്‍ത്തകയാണെന്നും ജനസേവ ശിശുഭവനിനെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാന്‍ യുസി കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി തീരുമാനമെടുത്തപ്പോള്‍ വളന്‍റിയര്‍ എന്ന നിലയില്‍ അവര്‍ക്കൊപ്പം തന്‍റെ മകളും ട്യൂഷന്‍ നല്‍കാന്‍ പോയിരുന്നെന്നും  സതീശന്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലുളള പ്രചാരണമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ സതീശന്‍ വിമര്‍ശിച്ചു. താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന് പ്രചാരണം നടത്തിയവര്‍ തന്നെയാണ് മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നെന്ന പ്രചാരണത്തിനു പിന്നിലുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം സതീശന്‍റെ മകളെ എസ്എഫ്ഐക്കാരിയായി ചിത്രീകരിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുളള പടലപിണക്കമാണ് കാരണമായതെന്ന അടക്കം പറച്ചില്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് സമരം അക്രമാസക്തമായപ്പോള്‍ എ ഗ്രൂപ്പുകാരിയായ ദേശീയ നേതാവ് സമരത്തില്‍ നിന്ന് ഒളിച്ചോടിയെന്ന വാര്‍ത്തകളുണ്ടാക്കിയ ക്ഷീണം മറികടക്കാന്‍ എ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന പ്രചാരണമാണ് ഇതിനു പിന്നിലെന്ന് ഐ വിഭാഗം സംശയിക്കുന്നു. എ ഗ്രൂപ്പുകാരനായ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഫെയ്്സ്ബുക്ക് പേജിലാണ് സതീശന്‍റെ മകള്‍ എസ്എഫ്ഐക്കാരിയെന്ന തരത്തിലുളള പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും ഇവര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.