ലോകബാങ്ക് ടീം ലീഡര്‍ക്കെതിരായ വംശീയപരാമര്‍ശത്തിന് മന്ത്രി ജി.സുധാകരന്‍ മാപ്പുപറഞ്ഞു. നിയമസഭയില്‍ പ്രയോഗിച്ചുകേട്ടിട്ടുള്ള പദമാണ് താന്‍ ഉപയോഗിച്ചതെന്നും ഇതിന് അമേരിക്കയില്‍ നിരോധനം ഉള്ളതായി അറിയില്ലായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് മനോരമ ന്യൂസിനോടു പറഞ്ഞു. കാഞ്ഞങ്ങാട്ട് പൊതുമരാമത്ത് പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുധാകരന്‍ വംശീയ പരാമർശം നടത്തിയത്.
കെ.എസ്.ടി.പി റോഡ് നിർമാണം വിലയിരുത്താനെത്തുന്ന ലോകബാങ്ക് ടീം ലീഡർ ഡോ.ബെർണാഡ് അരിട്വയെകുറിച്ച് കാഞ്ഞങ്ങാട്ട് മന്ത്രി ജി.സുധാകരൻ നടത്തിയ ഈ പ്രസംഗമാണ് പുലിവാലായത്. വംശീയമായി ആക്ഷേപിക്കുന്നതാണെന്നു ചൂണ്ടികാട്ടി പ്രസംഗത്തിന്റെ തർജമയടക്കം ഡൽഹി ലോകബാങ്ക് കേന്ദ്രത്തിലെത്തിച്ചു. പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി ലോകബാങ്ക് പ്രതിനിധികൾ രംഗത്തെത്തിയതോടെയാണ് ഖേദപ്രകടനവുമായി മന്ത്രി രംഗത്തെത്തിയത്
എന്നാൽ കെ.എസ്.ടി.പി പദ്ധതികളുടെ ക്രമക്കേടിനെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി