ബാർകോഴക്കേസ് അന്വേഷിച്ച എസ്.പി ആർ.സുകേശനടക്കം പത്ത് എസ്.പി മാരും, രണ്ട് ഐ.എ.എസുകാരും സർവീസിൽ നിന്നു വിരമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരായ മാരപാണ്ഡ്യൻ,പി.എം.ഫ്രാൻസിസ് എന്നിവരാണ് സർവീസിൽ നിന്ന് പടിയിറങ്ങിയത്. വിവാദത്തിനില്ലെന്നും ഒന്നും പറയാനില്ലെന്നുമായിരുന്നു ആർ.സുകേശന്റെ പ്രതികരണം.
ബാർകോഴ കേസിന്റെ അന്വേഷണത്തിലൂടെയാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റ് ഒന്നിലെ എസ്.പി.ആർ.സുകേശൻ ശ്രദ്ദേയനാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ എൽഡിഎഫ് ഉമ്മൻചാണ്ടി സർക്കാരിനെ മുൾമുനയിൽ നിർത്തിയതും ഇതേ കോഴക്കേസിലൂടെയായിരുന്നു. ബിജുരമേശുമായി ചേർന്ന് ഉമ്മൻചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സുകേശൻ ശ്രമിക്കുന്നുവെന്ന ആരോപണം പോലും അന്നത്തെ ഭരണപക്ഷത്തു നിന്നുണ്ടായി. അന്വേഷണവും തുടരന്വേഷണവും നടത്തിയെങ്കിലും കേസിൽ തെളിവില്ലെന്ന റിപ്പോർട്ടായിരുന്നു സുകേശൻ നൽകിയത്.തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് പിണറായി സർക്കാരിന്റെ കാലത്തായിരുന്നു. കേസ് മടക്കുന്ന നേരത്താണ് അന്വേഷണം ശരിയായ രീതിയലല്ല നടന്നതെന്ന ആരോപണവുമായി ആർ.സുകേശൻ തന്നെ കോടതിയെ സമീപിച്ചത്.ഇതോടെ അന്നത്തെ വിജിലൻസ് ഡയരക്ടരായിരുന്ന ശങ്കർ റെഡ്ഢിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും,കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. തെളിവില്ലെന്ന കാരണത്താൽ വീണ്ടും കേസ് മടക്കാനിരിക്കെയാണ് സർവീസിൽ നിന്നുള്ള സുകേശന്റെ പടിയിറക്കം. അഭിപ്രായം പറഞ്ഞ് വിവാദത്തിനില്ലെന്നായിരുന്നു പടിയിറങ്ങും മുമ്പുള്ള സുകേശൻറെ പ്രതികരണം.സുകേശനുൾപ്പെടെ 10 ഐ.പി.െസുകാരാണ് സർവീസിൽ നിന്ന് വിരമിച്ചത്. നികുതി വകുപ്പ് സെക്രട്ടറിയായിരുന്ന മാരപാണ്ഢ്യനും,വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന പി.എം.ഫ്രാൻസിസും വിരമിച്ച ഐ.എ.എസ്.ഉദ്യോഗസ്ഥരാണ്.ചീഫ് സെക്രട്ടറി നളിനി നെറ്റോയുൾപ്പെടെ 8 ഐ.എ.െസുകാരണ് ഈ വർഷം വിരമിക്കുന്നത്.