കന്നുകാലി വില്‍പന നിയന്ത്രണത്തിൽ കഴുത കൂടി ഉണ്ടായിരുന്നെങ്കിൽ അഗ്രഹാരത്തിൽ കഴുതൈ സിനിമയെടുത്ത ജോൺ എബ്രഹാമും കൂട്ടരും അകത്തുപോകുമായിരുന്നെന്ന് സംവിധായകൻ ടി.വി.ചന്ദ്രൻ. പത്തൊൻപതാമത് ജോൺ എബ്രഹാം പുരസ്കാരം കോഴിക്കോട്ട് സമ്മാനിക്കുകയായിരുന്നു ടി.വി.ചന്ദ്രൻ.
അഗ്രഹാരത്തിൽ കഴുതൈയുമായി വർഷങ്ങൾക്കുമുൻപ് രാജ്യാന്തരചലച്ചിത്രമേളയിൽ പങ്കെടുത്ത ഓർമകളാണ് ടി.വി ചന്ദ്രൻ പങ്കുവച്ചത്. ജോൺഎബ്രഹാം അറിയാത്ത ഒരുപാട് കാര്യങ്ങൾ ്പിന്നീട് സിനിമയിൽ സംഭവിച്ചു. അൻപത് പൈസയ്ക്ക് ബൈനോക്കുലറിൽ ജോൺ കണ്ട പുലിയ്ക്ക് മലയാള സിനിമയിൽ 100 കോടിയായി. ഒരു കാലത്ത് ഏറ്റവും നല്ല സിനിമകൾ ഉണ്ടായ തെലുങ്കിലാണ് ബാഹുബലി ഇറങ്ങിയത്.
ജോൺ എബ്രഹാം പുരസ്കാരം ഒറ്റയാൾ പാതയുടെ സംവിധായകരായ സതീഷ്ബാബുസേനയും ഏറ്റുവാങ്ങി.അരലക്ഷം രൂപയും ശിൽപവുമടങ്ങിയതാണ് അവാർഡ്. ഫെഡറേഷൻ ഓഫ്ഫിലിെെ സൊസൈറ്റിസ് ോഫ് ഇന്ത്യ കേരള ഘടകത്തിന്റെ മുഖപത്രം ദൃശ്യ താളത്തിന്റെ പ്രകാശനവും നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ,ശ്രീബാല കെ. മേനോൻ തുടങ്ങിയവരും പങ്കെടുത്തു.