കെ.എം. മാണിയെ മുഖ്യസ്ഥാനത്തു കൊണ്ടുവരാൻ എൽഡിഎഫ് ആലോചിച്ചിരുന്നുവെന്ന ധ്വനിയോടെ മന്ത്രി ജി. സുധാകരൻ നെടുങ്കണ്ടത്തിനടുത്തു കല്ലാറിൽ നടത്തിയ പ്രസംഗം ഇങ്ങനെ:
‘മാണിസാറിനെപ്പറ്റി ഞങ്ങൾക്കു വലിയ അഭിപ്രായമാണിപ്പോൾ (കയ്യടി, ചിരി) ഇപ്പോൾ മാത്രമല്ല, മാണിസാറിനോടു ചോദിച്ചുനോക്ക്... 2012ൽ ഞാൻ നിയമസഭയിൽ പ്രസംഗിച്ചു, മാണിസാറ് അന്നതു കേട്ടിരുന്നെങ്കിൽ മാണിസാറിനു ദുഃഖങ്ങളൊന്നുമുണ്ടാകാൻ (പറയുന്നതു വ്യക്തമാകുന്നില്ല) എന്താ ഞാൻ പറഞ്ഞത്? ‘‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...’’ അതാ ഞാൻ പാടിയത് അവിടെ... ‘‘ബന്ധനം ബന്ധനം തന്നെ പാരിൽ’’. യുഡിഎഫുകാര്‍ അങ്ങയെ സ്വർണനൂലുകൊണ്ടു കെട്ടിയിട്ടാലും അങ്ങേക്കതു ബന്ധനം തന്നെ. അതുകൊണ്ട്, എന്താ പറഞ്ഞത്? ‘‘വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാനൊട്ടു വാനിൽ പറന്നുനടക്കട്ടെ...’’ എന്നു പറയാൻ താമസിച്ചുപോയി (കയ്യടി). അന്ന് അങ്ങനെ അതു പാടിയിട്ട് പോന്നിരുന്നെങ്കിൽ, ഇടക്കാലത്തു കിട്ടുന്ന ഒരു പോസ്റ്റ് നിങ്ങൾക്കു ചിന്തിക്കാൻ കഴിയാത്തതാ, ചെറിയൊരു കാലത്തേക്ക്. അതുകഴിഞ്ഞ് ഇലക്ഷനാരുന്നു... സാരമില്ല, ഞങ്ങളുടെ കൂടെ വരാനൊന്നും ഞങ്ങൾ ക്ഷണിച്ചിട്ടില്ല, അതല്ല പ്രശ്നം. മാണിസാറു കഴിവുള്ളയാളാ, ഇതാ മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തെപ്പറ്റി. എത്ര സമയമാ സംസാരിച്ചത് അല്ലേ? അദ്ദേഹം, നിയമസഭേല്? അദ്ദേഹം ഈ അൻപതു വർഷമൊക്കെ കഴിഞ്ഞ ഒരു സമയമില്ലേ, വളരെ കഴിവുള്ളയാളാണ്, സംശയമെന്താ? എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.’