നെടുമങ്ങാട്∙ തങ്ങൾക്കു വിട്ടുപിരിയാൻ കഴിയില്ലെന്നും രക്ഷിതാക്കളോടൊപ്പം വീടുകളിൽ പോകാൻ തയാറല്ലെന്നുമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ കടുത്ത നിലപാട് രക്ഷിതാക്കളെയും പൊലീസിനെയും വെട്ടിലാക്കി. പെൺകുട്ടികളെ രക്ഷിതാക്കളോടൊപ്പം വിടാൻ രാത്രി വളരെ വൈകിയും എസ്ഐയും സഹപ്രവർത്തകരും നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കാനാണു പൊലീസിന്റെ തീരുമാനം.
കോടതി നിർദേശിക്കുന്നതനുസരിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് പെൺകുട്ടികളും വീടുവിട്ടു പോയിരുന്നു. രണ്ടുനാൾ കഴിഞ്ഞു മടങ്ങിയെത്തി. ഒരു കുട്ടിയുടെ വീട്ടിൽ നിന്നു രണ്ടാമത്തെയാളിന്റെ അമ്മ മകളെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവരോടൊപ്പം പോകാൻ പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന് അമ്മ പൊലീസിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്കു വരുത്തുകയായിരുന്നു