ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലും ബിജെപിക്ക് വിജയം. പനാജിയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ, കോൺഗ്രസിന്റെ ഗിരീഷ് ചോദങ്കറെക്കാൾ 4803വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാൾപോയ് മണ്ഡലത്തിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു ബിജെപിയിലെത്തിയ വിശ്വജിത് റാണെ പതിനായിരത്തി ആറു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുഖ്യമന്ത്രിയായി തുടരണമെന്നുള്ള ജനവിധി അംഗീകരിക്കുന്നതായും അടുത്ത ആഴ്ച തന്റെ രാജ്യസഭാംഗത്വം രാജിവെക്കുമെന്നും വിജയത്തിന് ശേഷം മനോഹർ പരീക്കർ പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയകാഞ്ഞിട്ടും ഇതര കക്ഷികളെയും സ്വാതന്ത്രരെയും കൂട്ടി ഗോവയിൽ ഭരണംപിടിച്ച ബിജെപിക്ക് ഉപതിരഞ്ഞെടുപ്പ് ഫലം ആശ്വാസം നൽകുന്നതാണ്.
അതേസമയം ഡല്‍ഹിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാന മണ്ഡലത്തില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയേയും പിന്നിലാക്കി ആം ആദ്മി പാര്‍ട്ടിയുടെ റാം ചന്ദര്‍ ആണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.