മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറു മാസത്തേക്ക് നിരോധിച്ച കോടതി, ആറുമാസത്തിനകം നിയമനിർമാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീംകോടതി വിലക്ക് തുടരും. കേന്ദ്ര നിയമം ശരിഅത്ത് വ്യവസ്ഥകള്‍ പരിഗണിച്ചുവേണമെന്നും കോടതി ഉത്തരവിലുണ്ട്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി. തീരുമാനത്തില്‍ ഭിന്നതയുണ്ടായതിനാല്‍ മുത്തലാഖിനെ എതിര്‍ത്ത ഭൂരിപക്ഷത്തിന്‍റെ നിലപാടനുസരിച്ചാണ് വിധി.
അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവരാണ് മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന നിലപാട് സ്വീകരിച്ച് നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജസ്റ്റിസുമാരായ ജെ.എസ്. കേഹാറും എസ്. അബ്ദുൽ നസീറും മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടാണ് എടുത്തു.
മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് കെ.എസ്. കേഹാര്‍ അഭിപ്രായപ്പെട്ടു. മുസ്‍ലിംരാജ്യങ്ങളിലെ മുത്തലാഖ് നിരോധനം ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അവര്‍ക്ക് നിരോധിക്കാമെങ്കില്‍ ഇന്ത്യയ്ക്ക് ആയിക്കൂടേ എന്നും ചോദിച്ചു.